Skip to main content
ഗതാഗത നിയമലംഘനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ   ജി.പി.എസ്. സംവിധാനം-മുഖ്യമന്ത്രി

ഗതാഗത നിയമലംഘനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ  ജി.പി.എസ്. സംവിധാനം-മുഖ്യമന്ത്രി

 

  • · വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണും

  • · അപകടത്തിൽപ്പെടുന്നവർക്ക് പ്രാഥമിക ശുശ്രൂഷനൽകുന്നതിനായി സന്നദ്ധസേവകരെ നിയോഗിക്കും

ആലപ്പുഴ: ഗതാഗത നിയമലംഘനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ജി.പി.എസ്. സംവിധാനം വഴി കമ്പ്യൂട്ടർവൽക്കൃത വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസിന്റെ ഗതാഗത സുരക്ഷാ ബോധവൽക്കരണ പദ്ധതി ശുഭയാത്ര- 2018 എസ് ഡി വി സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അത്യാധുനികമായ ഇത്തരം സംവിധാനങ്ങൾ വ്യാപിക്കുതോടെ റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടുള്ള പരിശോധനകൾ സംബന്ധിച്ച പരാതികൾക്കും പരിഹാരമാകുമെന്നാണ്  സർക്കാർ കരുതുത്. ഗതാഗത നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തുതിനായി  വാഹനപരിശോധന കർശനമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതാകട്ടെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്. വാഹനപരിശോധനയ്ക്കായി റഡാർ, ആർക്കോമീറ്റർ, സൗണ്ട്ലെവൽമീറ്റർ തുടങ്ങിയ ഏറ്റവും ആധുനികമായ സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഉപയോഗിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യന്റെ ആയുസ്സും ആരോഗ്യവും സമ്പത്തുമാണ് ഓരോ അപകടങ്ങളിലൂടെയും ഹനിക്കപ്പെടുത്. നമ്മുടെ രാജ്യത്ത് പ്രതിദിനം 450 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. കേരളത്തിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. മൂന്നുകോടി ജനങ്ങളുള്ള  നമ്മുടെ നാട്ടിൽ ഒരുകോടിയോളം വാഹനങ്ങളുമുണ്ട്. കഴിഞ്ഞ വർഷം ഇവിടെ റോഡപകടങ്ങളിൽ മരിച്ചത് 4035 പേരാണ്. 2016-നെ അപേക്ഷിച്ച് മരണസംഖ്യയിൽ ചെറിയ കുറവുണ്ടെങ്കിലും ഇത് വലിയ സംഖ്യ തന്നെയാണ്. 18നും 35നും ഇടയിൽ പ്രായമുള്ളവരാണ് മരിക്കുവരിൽ ഏറെയും എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത.

ശരിയായവിധം ഗതാഗത നിയമങ്ങൾ പാലിക്കാതിരിക്കുക, അമിതവേഗത, അശ്രദ്ധമായ വാഹനമോടിക്കൽ, മദ്യപിച്ചും മൊബൈലിൽ സംസാരിച്ചുകൊണ്ടുമുള്ള ഡ്രൈവിങ്ങ് തുടങ്ങി പലതരം കാരണങ്ങൾകൊണ്ടാണ് റോഡപകടങ്ങളുണ്ടാകുന്നത്. സുരക്ഷാമാർഗ്ഗങ്ങളായ ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തതുവഴി അപകടത്തിന്റെ തീവ്രത വർദ്ധിക്കുന്നുമുണ്ട്. ഇത്  അനുവദിക്കാൻ കഴിയുന്നതല്ല.  പൊതുജനങ്ങളുടെ ജീവനു സംരക്ഷണം നൽകേണ്ട ചുമതല ഭരണസംവിധാനത്തിനുണ്ട്. അതിനാൽ റോഡ് സുരക്ഷ നടപ്പാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല. മോട്ടോർവാഹന നിയമങ്ങളും മറ്റ് റോഡ്സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നൂവെന്ന് ഉറപ്പുവരുത്താൻ സർക്കാർ കർശനമായ നടപടിയെടുക്കും.

കേരളത്തിൽ ഏറ്റവും കൂടതുൽ റോഡപകടങ്ങൾ ഉണ്ടാകുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. ജില്ലയിലെ വാഹനാപകട നിരക്ക് ഭീതിജനകമാംവിധം വർധിക്കുന്നു.  2014ൽ 2,962 അപകടങ്ങളിലായി 367 പേരാണ് ഇവിടെ മരണമടഞ്ഞത്. 2015ൽ 3,121 അപകടങ്ങളിലായി 378 പേർക്കും 2016ൽ 2,999 അപകടങ്ങളിലായി 356  പേർക്കും 2017ൽ 3114 അപകടങ്ങളിലായി 407 പേർക്കും ജീവൻ നഷ്ടപ്പെട്ടു. 2018ൽ മെയ് മാസംവരെയുള്ള കാലയളവിൽ 1417 അപകടങ്ങളിലായി 160 പേരാണ് മരിച്ചത്. 

2016 ഒഴിച്ചുള്ള ഓരോ വർഷവും അപകടങ്ങളിൽ മരണമടയുന്നവരുടെ സംഖ്യ വർധിച്ചുവരികയാണ്. ഇതിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് ശുഭയാത്രപദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 

റോഡപടങ്ങളിൽപ്പെടുന്നവരെ സമയത്തിന് ആശുപത്രിയിൽ എത്തിക്കുതിന് മടികാണിക്കുന്ന  മലയാളിയുടെ രീതി ഒരു പുരോഗമനസമൂഹത്തിനു ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തക്കസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷപ്പെടുത്താൻ കഴിയുമായിരുന്ന അനേകം സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അവസ്ഥയ്ക്കുളള പരിഹാരം എന്ന നിലയ്ക്ക് അപകടത്തിൽപ്പെടുവർക്കു പ്രാഥമിക ശുശ്രൂഷനൽകുതിനായി സന്നദ്ധസേവകരെ നിയോഗിക്കാൻ സർക്കാർ ആലോചിച്ചുവരികയാണ്. ട്രസ്റ്റ്, ട്രാക്ക് മുതലായ സംഘടനകൾ ഇപ്പോൾതന്നെ ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നുണെന്ന് മുഖ്യമന്ത്രി പറഞ്ഞു.അപകടങ്ങളിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാൽ പ്രാഥമിക ചികിത്സാച്ചെലവ് സർക്കാർ തന്നെ വഹിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ബോധവത്കരണ ക്ലാസുകളും റോഡ്ഷോകളുമടക്കം ഒരുമാസം നീളുന്ന ഗതാഗത ബോധവത്കരണ പദ്ധതിയാണ് ശുഭയാത്രയുടെ പ്രധാന ദൗത്യം. വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ, സദ്ധ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. പൊതുസമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങൾ കൂടി ഉണ്ടായെങ്കിലേ റോഡപകടങ്ങൾ കുറയ്ക്കാൻ നമുക്ക് കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം വാഹനാപകടങ്ങളിൽ പെട്ട് മൃതപ്രായരായി കഴിയുന്ന വർക്കുള്ള സഹായ പദ്ധതി വഴികാട്ടി, വാഹനാപകടങ്ങളിൽ തുണ നഷ്ടപ്പെട്ടവർക്കുള്ള സഹായപദ്ധതി വഴിവിളക്ക്പദ്ധതി,  അപകടരഹിത റോഡ് ഉപയോഗത്തിനുള്ള ദൃശ്യ നിർദ്ദേശങ്ങൾ വഴിക്കണ്ണ് പദ്ധതി , ട്രാഫിക് മൊബൈൽ പാർക്ക് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

സ്‌കൂൾ റോഡ് സേഫ്റ്റി ക്ലബ്ബുകളുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിർവഹിച്ചു. കേരള പോലീസിനുള്ള ഡിജിറ്റൽ ട്രാക്കിങ് സിസ്റ്റം ഉൾപ്പടെയുള്ളവയ്ക്ക് ഭരണാനുമതി നൽകിക്കഴിഞ്ഞതായി ധനമന്ത്രി പറഞ്ഞു. എം.എൽ.എമാരായ അഡ്വ.എ.എം.ആരിഫ്, ആർ.രാജേഷ്, അഡ്വ.യു.പ്രതിഭാഹരി, ജില്ലാകളക്ടർ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ,വിവിധ വകുപ്പുമേധാവികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

 

date