Skip to main content

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വയ്‌ക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന അംഗപരിമിതരുടെ സഹായത്തിനായി ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീകരിച്ച സാഹചര്യത്തില്‍ പ്രസ്‌തുത വിവരം അവരെ അറിയിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവിട്ടു. തിരുവനന്തപുരം വള്ളക്കടവ്‌ സ്വദേശി എസ്‌. ശ്രീകണ്‌ഠന്‍നായര്‍ നല്‍കിയ പരാതിയിലാണ്‌ ഉത്തരവ്‌. 2017 ഡിസംബര്‍ 9 ന്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയ അംഗപരിമിതനായ തനിക്ക്‌ ദര്‍ശനത്തിന്‌ പാസ്‌ ലഭിച്ചില്ലെന്നും ഉദേ്യാഗസ്ഥര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന്‌ വിളക്ക്‌ കണ്ട്‌ തൊഴുത്‌ മടങ്ങേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഗുരുവായൂര്‍ ദേവസ്വം അഡ്‌മിനിസ്‌്രേടറ്ററില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ദര്‍ശനത്തിനെത്തിയ ദിവസം വലിയ തിരക്കായിരുന്നതു കൊണ്ടാണ്‌ പ്രതേ്യക പരിഗണന നല്‍കാന്‍ കഴിയാത്തതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരാതി ദേവസ്വം ഭരണസമിതിക്ക്‌ സമര്‍പ്പിച്ച്‌ അംഗപരിമിതരുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന അംഗപരിമിതരായ ഭക്തര്‍ക്ക്‌ സുഗമമായ ദര്‍ശനത്തിന്‌ ക്രമീകരണം ഏര്‍പ്പെടുത്തിയതായി അഡ്‌മിനിസ്‌ട്രേറ്റര്‍ കമ്മീഷനെ പിന്നീട്‌ അറിയിച്ചു. ക്ഷേത്രഗോപുരത്തിന്‌ താഴെയാണ്‌ ഇത്‌ പ്രവര്‍ത്തിക്കുന്നത്‌. ക്ഷേത്രനട തുറന്നിരിക്കുമ്പോഴെല്ലാം ഈ സൗകര്യം ലഭ്യമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബോര്‍ഡ്‌ എവിടെയും സ്ഥാപിച്ചിട്ടില്ലെന്ന്‌ പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ക്കാണ്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയത്‌.

date