Skip to main content

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

 

കേരള തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍
മത്സ്യബന്ധനത്തിനു പോകരുത്

കേരള- ലക്ഷ്വദ്വീപ് തീരം: കേരള തീരത്തും ലക്ഷദ്വീപ് തീരങ്ങളിലും  മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആയതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

അതിതീവ്ര ചുഴലിക്കാറ്റായ (Extremely Severe Cyclonic Storm) 'ഉം-പുന്‍' ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറും -  പശ്ചിമ ബംഗാള്‍, ഉത്തര ഒഡീഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് - ഓറഞ്ച് അലേര്‍ട്ട്

തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്‍' ചുഴലിക്കാറ്റ് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒരു അതിതീവ്രമായ ചുഴലിക്കാറ്റായി (Extremely Severe Cyclonic Storm) മാറിയിരിക്കുന്നു.  ഇന്ന് (18 മെയ്) രാവിലെ 8.30 ന് 13.3°N  അക്ഷാംശത്തിലും 86.3°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് (Paradip) തീരത്ത് നിന്ന് ഏകദേശം 780 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ (South Digha) നിന്ന് 930 കി.മീയും ദൂരെയാണിത്. അടുത്ത 6  മണിക്കൂറില്‍ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറില്‍ 167കി.മീ മുതല്‍ 221 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിതീവ്ര  ചുഴലിക്കാറ്റെന്ന്  (Extremely Severe Cyclonic Storm) വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 222 കി.മീയുടെ മുകളിലാകുന്ന സിസ്റ്റങ്ങളെയാണ് സൂപ്പര്‍ ചുഴലിക്കാറ്റെന്ന്  (Super Cyclonic Storm) വിളിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍  വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും 2020 മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരപതന (Landfall) സമയത്ത് മണിക്കൂറില്‍ 155 മുതല്‍ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കുന്നു
 
18-05-2020: മെയ് 18 ന് രാവിലെയോടു കൂടി മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങളില്‍  മണിക്കൂറില്‍ 140 മുതല്‍ 150  കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 165   കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്; തെക്ക്ഒഡീഷ തീരത്തു മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയിലും ചില അവസരങ്ങളില്‍ 65 കി മി വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്ര സ്ഥിതി  പ്രക്ഷുബ്ദമാകാന്‍  സാധ്യതയുണ്ട്. ഇത് മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങളില്‍ അതി പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്.

19-05-2020: മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലും, അതിനോട് ചേര്‍ന്നുള്ള വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും  മണിക്കൂറില്‍ 170  മുതല്‍ 180   കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 200  കി മി വേഗതയിലും അതി ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. വടക്ക് ഒഡിഷ തീരത്തും പശ്ചിമ ബംഗാള്‍ തീരത്തും  മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി മി വേഗതയിലും  ശക്തമായ കാറ്റിന്  സാധ്യതയുണ്ട്.മധ്യ ബംഗാള്‍ ഉത്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കു ബംഗാള്‍ ഉള്‍ക്കടലിലും  സമുദ്ര സ്ഥിതി  അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്.കേരളം തീരത്തും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍  45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

20-05-2020: വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍  മണിക്കൂറില്‍ 155 മുതല്‍ 165 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 180   കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്ക് ഒഡീഷ -പശ്ചിമ ബംഗാള്‍  തീരങ്ങളില്‍ മണിക്കൂറില്‍ 75 മുതല്‍ 85 വരെയും ചില അവസരങ്ങളില്‍ 95 വരെയും അത് ക്രമേണ ശക്തി പ്രാപിച്ചു മണിക്കൂറില്‍ 110 മുതല്‍ 120 കി മി വേഗതയിലും ചില അവസരങ്ങളില്‍ 145 വരെയും ഒഡീഷ തീരത്തും മണിക്കൂറില്‍ 120  മുതല്‍ 140 വരെയും ചില അവസരങ്ങളില്‍ 155 കി മി വേഗതയില്‍ പശ്ചിമ ബംഗാള്‍ തീരങ്ങളിലും അതി ശക്തമായ കാറ്റിനു സാധ്യത.വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സമുദ്ര സ്ഥിതി അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്.

മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍  മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

date