Skip to main content

ചിരിക്കിലുക്കത്തിൽ അങ്കണവാടികൾ ഉണർന്നു

കുരുന്നുകളുടെ കളിയും ചിരിയും കുസൃതിയും നിറഞ്ഞ് അങ്കണവാടികളുടെ പ്രവേശനോത്സവം വർണ്ണാഭമായി. ജില്ലയിലെ 3016 അങ്കണവാടികളാണ്  നിറക്കാഴ്ചകളും സമ്മാനപ്പൊതികളുമായി കുരുന്നുകളെ വരവേറ്റത്.വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് തയ്യാറാക്കിയ ക്ഷണപത്രിക നൽകിയാണ് പ്രവേശനോത്സവം നടത്തിയത്. ഫോട്ടോ ഫ്രെയിം ഒരുക്കിയും സെൽഫി മത്സരം നടത്തിയും  പ്രവേശനോത്സവം കുരുന്നുകൾ ആസ്വദിച്ചു. അങ്കണവാടിതല മോണിറ്ററിംഗ് ആൻഡ് സ്പോർട്ടിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 15 മുതൽ കുരുന്നുകളെ വരവേൽക്കാൻ പ്രവർത്തനം നടത്തിയിരുന്നു. 

മെയ് 31 മുതൽ ജൂൺ അഞ്ച് വരെയുള്ള ദിവസങ്ങളിലും തുടർ പരിപാടികളായ ആടാം പാടാം  നടക്കും. ഇതിന്റെ ഭാഗമായി ജൂൺ മൂന്നിന് പ്രകൃതി നടത്തവും നാലിന് ഒരു തൈ നടാം പരിപാടിയും നടത്തും.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ ഓരോ കുട്ടിയും അങ്കണവാടി പ്രവർത്തകരുടെ മേൽനോട്ടത്തിൽ അങ്കണവാടിയിൽ ഒരു ചെടി വീതവും നടും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രവേശനോത്സവത്തിന് എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, ജനപ്രതിനിധികൾ,ഐ സി ഡി എസ് ,അങ്കണവാടി പ്രവർത്തകർ,ഉദ്യോഗസ്ഥർ  തുടങ്ങിയവർ നേതൃത്വം നൽകി.

date