Skip to main content

മാലിന്യം തള്ളൽ: ജില്ലയിൽ പരിശോധന ശക്തം

 

* രണ്ടുദിവസങ്ങളിലായി ആറു കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ  ശക്തമായ നടപടിയുമായി പോലീസ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ബുധൻ, വ്യാഴം (ആഗസ്റ്റ് 2, 3) ദിവസങ്ങളിലായി 6 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ തോപ്പുംപടി, എറണാകുളം ടൗൺ സൗത്ത്, ഏലൂർ, പനങ്ങാട് പോലീസ് സ്റ്റേഷനുകളിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 ആഗസ്റ്റ് 2

 മുണ്ടംവേലി പള്ളിയുടെ മുൻവശത്ത് പ്രവർത്തിക്കുന്ന ലില്ലീസ് സ്റ്റോറിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കടയിലെ ജീവനക്കാരൻ മുണ്ടംവേലി മൈത്രി ലൈനിൽ പൊൻവേലി വീട്ടിൽ പി. ഡി ആന്റണിയെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ.എൽ 40-യു-5051 നമ്പർ നിസാൻ മാലിന്യ ടാങ്കറിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോകുന്നതായി നെട്ടൂർ അസറ്റ് ഹോംസിന് സമീപം  കണ്ടതിന് പള്ളുരുത്തി രാമേശ്വരം തലപ്പിപറമ്പിൽ വീട്ടിൽ ഷാജിയെ പ്രതിയാക്കി പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആഗസ്റ്റ് 3 

കെ.എൽ-40-ഡി-5527 നമ്പർ മോട്ടോർ സൈക്കിളിൽ എത്തി മുണ്ടംവേലി കരയിൽ സാന്തോം കോളനിക്ക് സമീപം രോഡരുകിൽ മാലിന്യം നിക്ഷേപിച്ചതിന് മുണ്ടംവേലി തറേപ്പറമ്പിൽ അമിത് കുമാർ പാണ്ടയെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 തേവര റോഡിൽ സാഫ്രോൺ ഹോട്ടലിൽ സമീപം മാലിന്യം നിക്ഷേപിച്ചതിന് മാഹി സ്വദേശി ട.വി ഫൈസലിനെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കെ.എൽ -41-എസ് -2503 നമ്പർ കാറിൻെറ ഡ്രൈവറായി ചുമതല വഹിച്ച് കണ്ടെയ്നർ റോഡിൽ ഫാക്ട് സിഗ്നലിൽ സമീപം മാലിന്യം നിക്ഷേപിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

കെ.എൽ-33-ബി -8554  നിസാൻ മാലിന്യ ടാങ്കറിന്റെ ഡ്രൈവറായി ചുമതല വഹിച്ച് ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കയറ്റി കൊണ്ടുപോകുന്നതായി നെട്ടൂർ അസറ്റ് ഹോംസിന് സമീപം  കണ്ടതിന് ചെറുവൈപ്പിന് അയ്യംമ്പിള്ളി കണിയത്തറ വീട്ടിൽ അമൽനാഥിനെ പ്രതിയാക്കി പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date