Skip to main content

കോളനി നിവാസികളുടെ പുനരധിവാസം ഭൂ രജിസ്‌ട്രേഷന്‍ ഒരു മാസത്തിനകം

 

     വെളളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അഞ്ച് പട്ടികവര്‍ഗ്ഗ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുളള നടപടി അന്തിമഘട്ടത്തിലേക്ക്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര, പുഴങ്കുനി, പുല്‍പ്പളളി പഞ്ചായത്തിലെ പാളക്കൊല്ലി, കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍ കോളനി എന്നിവടങ്ങളിലെ 111 കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല പര്‍ച്ചേഴ്‌സ് കമ്മറ്റി തീരുമാനിച്ചു. ഓരോ കുടുംബത്തിനും 10 സെന്റ് വീതമാണ് രജിസ്റ്റര്‍ ചെയ്തു നല്‍കുക. ഇതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 24.39 ഏക്കര്‍ ഭൂമിയാണ് ജില്ലാഭരണകൂടം വാങ്ങുന്നത്. 10 സെന്റ് വീതമുളള  168 പ്ലോട്ടുകളുടെ സ്‌കെച്ച് സര്‍വ്വെ വകുപ്പ് തയ്യാറാക്കി. പ്രളയ ഭീഷണി നേരിടുന്നതും നിലവിലെ വാസസഥലങ്ങലില്‍ നിന്ന് മാറാന്‍ തയ്യാറായവരെയാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചത്. അവശേഷിക്കുന്ന 57 പ്ലോട്ടുകളില്‍ കോട്ടത്തറ പഞ്ചായത്തിലെ കൊളവയല്‍ കോളനിയിലെ 9 കുടുംബങ്ങളെയും പരിഗണിക്കും. ബാക്കിയുളള 49 പ്ലോട്ടുകളിലേക്കുളള  ഗുണഭോക്താക്കളെ രണ്ട് ദിവസത്തിനകം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍  ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

 

   യോഗത്തില്‍ എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, സബ്കളക്ടര്‍ ഇ.പി മേഴ്‌സി വിവിധ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date