Skip to main content

നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള

        കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശന മേളയിൽ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകൾ. ഒൻപതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പൻ പ്രദർശന മേള നടക്കുക. ഭക്ഷ്യഉത്പന്നങ്ങൾകളിപ്പാട്ടങ്ങൾആഭരണങ്ങൾ തുടങ്ങി മാലിന്യ നിർമാർജന പ്ളാന്റ് വരെ പ്രദർശനത്തിലുണ്ടാവും.

        നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ ട്രേഡ് ഫെയർ നടക്കുന്നത്. സർക്കാർ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.

        പുത്തരിക്കണ്ടം മൈതാനംടാഗോർ തിയറ്റർകനകക്കുന്ന്്യൂണിവേഴ്‌സിറ്റി കോളജ്എൽ.എം.എസ്. കോമ്പൗണ്ട്സെൻട്രൽ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സർക്കാർ വകുപ്പുകളുടെ പ്രദർശനങ്ങൾ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്സഹകരണവകുപ്പ്കുടുംബശ്രീപട്ടികവർഗ വികസന വകുപ്പ്കൃഷി വകുപ്പ്കയർ-കാഷ്യൂ-ഹാൻഡ്‌ലൂം എന്നിവയുടെ പ്രദർശന വിൽപന മേളയാണ് ഇവിടങ്ങളിൽ നടക്കുന്നത്.

        ഭക്ഷ്യ-പേപ്പർ ഉൽപന്നങ്ങൾകൈത്തറിഫാം ഉൽപന്നങ്ങൾമാലിന്യ നിർമാർജനംസുഗന്ധവിളകൾതേൻമത്സ്യംചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾപുനരുപയുക്ത ഊർജംമെഡിക്കൽ ഇംപ്ലാന്റ്‌സ്സൗരോർജ ഉപകരണങ്ങൾകളിമൺ പാത്രനിർമാണംടെറകോട്ടക്‌ളേ മോഡൽജൂട്ട് ഉൽപന്നങ്ങൾകയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉൽപന്നങ്ങൾകൈകൊണ്ട് തുന്നിയ കുർത്തിസാരി തുടങ്ങി നിരവധി ഉൽപന്നങ്ങളുടെ സ്റ്റാളുകൾ കേരളീയത്തിൽ സജ്ജീകരിക്കും.

        കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകൾ ഉണ്ടാകും. ടാഗോർ തിയറ്റർകനകക്കുന്ന്യൂണിവേഴ്‌സിറ്റി കോളജ്എൽ.എം.എസ്. കോമ്പൗണ്ട്സെൻട്രൽ സ്റ്റേഡിയം എന്നീ വേദികളിൽ 50 സ്റ്റാളുകൾ വീതവുമാണുള്ളത്. വ്യവസായവകുപ്പിന്റെ 75 സ്റ്റാളുകൾബാംബു മിഷന്റെ 25 സ്റ്റാളുകൾകുടുംബശ്രീയുടെയുംപട്ടികവർഗ വികസന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അൻപതു സ്റ്റാളുകൾ വീതവും മേളയിലുണ്ടാകും. 

        സ്വകാര്യസംരംഭകർക്കായി മൂന്നുപ്രദർശനവേദികാണ് ഉണ്ടാവുക. ഇവിടെ ഒരുക്കുന്ന അൻപതോളം വേദികളിൽ അക്വേറിയംആഭരണങ്ങൾകളിപ്പാട്ടങ്ങൾഗിഫ്റ്റുകൾ എന്നിവയുടെ പ്രദർശവും വിൽപനയും നടക്കും. വ്യവസായ വാണിജ്യപ്രദർശനത്തിന്റെ വിജയത്തിനായി അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.

പി.എൻ.എക്‌സ്4646/2023

date