Skip to main content

തദ്ദേശ ജനപ്രതിനിധികള്‍ 21ന് അധികാരമേല്‍ക്കും - അധ്യക്ഷ തെരഞ്ഞെടുപ്പ് 28നും 30നും

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയികളായവര്‍ ഡിസംബര്‍ 21ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് ജനപ്രതിനിധികള്‍ അധികാരമേല്‍ക്കേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. 

 

ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 1,299 ജനപ്രതിനിധികളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 637 പേര്‍ എല്‍.ഡി.എഫ്. പ്രതിനിധികളും 402 പേര്‍ യു.ഡി.എഫ്. പ്രതിനിധികളും 194 പേര്‍ എന്‍.ഡി.എയില്‍നിന്നുള്ളവരുമാണ്. മറ്റുള്ളവര്‍ 66 പേരുണ്ട്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 155 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി മത്സരിച്ച 117 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി മത്സരിച്ച 30 പേരും എന്‍.ഡി.എ. സ്ഥാനാര്‍ഥികളായി മത്സരിച്ച ആറു പേരും മറ്റുള്ളവരില്‍ രണ്ടു പേരും വിജയിച്ചു.

ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചവരില്‍ 20 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആറ് ഡിവിഷനില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളിലായി 147 ഡിവിഷനുകളാണുള്ളത്. ഇതില്‍ 75 ഡിവിഷനുകളില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 38 ഇടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥികളും 31 ഇടത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥികളും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആകെയുള്ള 100 ഡിവിഷനുകളില്‍ 51 എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 10 ഡിവിഷനുകളില്‍ യു.ഡി.എഫും 34 ഡിവിഷനുകളില്‍ എന്‍.ഡി.എയും അഞ്ചിടത്ത് മറ്റുള്ളവരും വിജയിച്ചു. 

 

date