ഗുരുവായൂർ മണ്ഡലത്തിലെ തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും*
ഗുരുവായൂർ മണ്ഡലത്തിലെ തീരപ്രദേശത്ത് താമസിക്കുന്ന അറുന്നൂറിലധികം തീരദേശ നിവാസികൾക്ക് പട്ടയം അനുവദിക്കുന്ന നടപടി ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ ജില്ല റവന്യു അസംബ്ലിയിൽ തീരുമാനമായതായി എൻ.കെ. അക്ബർ എം എൽ എ അറിയിച്ചു.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ കടല്‍പുറമ്പോക്ക്, അണ്‍സര്‍വ്വേ ലാന്റ് എന്നിവയില്‍ താമസിക്കുന്ന അറുന്നൂറോളം പേര്‍ക്ക് പട്ടയം അനുവദിക്കുന്നതിന് 2024 ഒക്ടോബര്‍ മാസത്തില്‍ കൂടിയ നിയമസഭ സമ്മേളനത്തില്‍ എന്‍.കെ അക്ബര്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് താലൂക്ക് പരിധിയില്‍ വരുന്ന കടപ്പുറം, മണത്തല, പുന്നയൂര്‍, പുന്നയൂര്‍ക്കുളം വില്ലേജുകളിലെ അണ്സര്വ്വേഡ് കടല്‍ പുറമ്പോക്ക് 1961ലെ സര്‍വ്വേ ആന്റ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍വ്വേ ചെയ്യുന്നതിനായി കരട് വിഞ്ജാപനം തയ്യാറാക്കുന്നതിന് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഈ വില്ലേജുകളിലെ ഹൈ ടൈഡ് ലൈന്‍ നിശ്ചയിക്കുന്നതിന് ചീഫ് ഹൈഡ്രോഗ്രാഫര്ക്ക് 2,31,835 രൂപ ജില്ലാ കളക്ടര്‍ അനുവദിച്ചു. ഹൈഡ്രോളജിക്കല്‍ സര്‍വ്വേ നടത്തി ഹൈ ടൈഡ് ലൈന്‍ നിജപ്പെടുത്തിയാൽ വിജ്ഞാപനം പുറപ്പെടുവിച്ച് കൈവശക്കാരില്‍ നിന്നും പട്ടയ അപേക്ഷ വാങ്ങി പട്ടയം അനുവദിക്കും. ഈ നടപടി ക്രമങ്ങള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കി പട്ടയം ലഭ്യമാക്കുന്നതിന് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ജില്ല റവന്യൂ അസംബ്ലിയില്‍ തീരുമാനമായതായി എംഎൽഎ അറിയിച്ചു..
- Log in to post comments