Skip to main content

കര്‍ഷകര്‍ക്ക് ആശ്വാസം: നിലമ്പൂരിലും സഹകരണ സ്ഥാപനങ്ങള്‍ കപ്പ സംഭരിക്കും

നിമ്പൂരിലെ കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് 12 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ കപ്പ സംഭരിച്ച് വില്‍പ്പന നടത്തും.സുഭിഷ കേരളം പദ്ധതിയിലൂടെ കപ്പ കൃഷി ചെയ്ത കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം.സുഭിഷ കേരളം പദ്ധതിയില്‍ കപ്പ കൃഷിക്ക് ഇറങ്ങിയവര്‍ക്ക് വിലയിടിവ് ഉണ്ടായാല്‍ ന്യായ വിലയ്ക്ക് വിപണനം നടത്താന്‍ സൗകര്യമൊരുക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃഷി വകുപ്പ് കര്‍ഷകരില്‍ നിന്നും 10 രൂപക്ക് ശേഖരിച്ച് പാക്കറ്റുകളാക്കി സഹകരണ സംഘങ്ങള്‍ക്ക് നല്‍കും.  രണ്ടു രൂപ വീതം, ഹോര്‍ട്ടി കോര്‍പ്പ് പീന്നീട് കര്‍ഷകരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് നല്‍കും. നിലമ്പൂര്‍ മേഖലയില്‍ മാത്രം 45 സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും കപ്പ വാങ്ങും. എട്ട് കിലോയുടെയും, നാല്  കിലോയുടെയും പാക്കറ്റുകളാക്കിയാണ് കൃഷി വകുപ്പ് സഹകരണ സംഘങ്ങളില്‍ എത്തിക്കുക.വനിതാ സഹകരണ സംഘങ്ങളില്‍ ഉള്‍പ്പെടെ കപ്പ നല്‍കാം. ട്രിപ്പിള്‍ ലോക് ടൗണിനെ തുടര്‍ന്ന് ജില്ലയില്‍ കപ്പ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാകുകയും കിലോക്ക് നാല് രൂപ വരെയായി വില കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമുണ്ടായത്.

date