Skip to main content

രണ്ടാം പകുതി

ആദ്യ പകുതി

 

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ ഒരു മാറ്റവുമായി ആണ് മണിപ്പൂര്‍ ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മണിപ്പൂര് കര്‍ണാടകന്‍ ഗോള്‍മുഖത്തേക്ക് അറ്റാക്കിംങ് ആരംഭിച്ചു. തുടരെ അവസരങ്ങള്‍ ലഭിച്ച മണിപ്പൂരിന് ലക്ഷ്യം കണ്ടെത്താനായില്ല. ഇടവേളയില്‍ കര്‍ണാടകയ്ക്കും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 19 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് എടുത്തു. വലതു വിങ്ങില്‍ നിന്ന് കര്‍ണാടകന്‍ പ്രതിരോധ താരം ദര്‍ശന്‍ വരുത്തിയ പിഴവില്‍ സോമിഷോണ്‍ ഷിറകിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് നല്‍കി. ബോക്‌സില്‍ രണ്ട് പ്രതിരോധ നിരക്കാരുടെ ഇടയില്‍ നിന്നിരുന്ന ലൂന്‍മിന്‍ലെന്‍ ഹോകിപ് ഗോളാക്കി മാറ്റി. 30 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് അവസരം ലഭിച്ചു ബോക്‌സിന് മുമ്പില്‍ നിന്ന് നടത്തിയ നീക്കത്തില്‍ ലഭിച്ച പന്ത് സുലൈമലൈ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 34 ാം മിനുട്ടില്‍ മണിപ്പൂരിന് അടുത്ത അവസരം. മധ്യനിരയില്‍ നിന്ന് സുധീര്‍ ലൈതോന്‍ജം നല്‍കിയ പാസ് സ്വീകരിച്ച ങ്ഗുല്‍ഗുലാന്‍ സിങ്‌സിട് പോസ്റ്റിലേക്ക് അടിച്ചു. ഗോള്‍കീപ്പറെ മറികടന്ന പന്ത് ഗോള്‍പോസ്റ്റില്‍ തട്ടി. 42 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ലൂന്‍മിന്‍ലെന്‍ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളാക്കി മാറ്റുകയായിരുന്നു. 44 ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ മുന്നേറിയ സോമിഷോണ്‍ ഷിറക് അടിച്ച പന്ത് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടയ അവസരം സോമിഷോണ്‍ ഗോളാക്കി മാറ്റുകയായിരുന്നു. 

 

 

 

രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ മുന്നേറ്റമാണ് കണ്ടത്. ഇടവേളയില്‍ കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 65 ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ കര്‍ണാടകന്‍ താരം ആര്യന്‍ അമ്ല നല്‍കിയ പാസ് സുധീര്‍ കൊട്ടികല നഷ്ടപ്പെടുത്തി.

 

 

ഗ്രൂപ്പ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ ഇന്ന് അറിയാം 

 

 

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ ഇന്ന് (24-04-2022) അറിയാം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ 4.00 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ രാജസ്ഥാനെ നേരിടും. മൂന്ന് മത്സരങ്ങള്‍ കളിച്ച ബംഗാളിന് രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സെമി കാണാതെ പുറത്തായി കഴിഞ്ഞു. രാജസ്ഥാനെ തോല്‍പ്പിക്കുകയാണങ്കില്‍ ഒമ്പത് പോയിന്റോടെ ബംഗാള്‍ സെമിക്ക് യോഗ്യത നേടും. 

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മേഘാലയയെ തോല്‍പിച്ചാണ് ബംഗാളിന്റെ വരവ്. വിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള അറ്റാക്കിംങ് ആണ് ടീമിന്റെ ശക്തി. കഴിഞ്ഞ മത്സരത്തില്‍ മേഘാലയക്കെതിരെ അടിച്ച മിക്കഗോളുകളുടെയും തുടക്കം വിങ്ങുകളില്‍ നിന്നായിരുന്നു. രണ്ടാം മത്സരത്തില്‍ കേരളത്തോട് ഗോളടിക്കാന്‍ മറന്ന അറ്റാക്കിംങ് നിര ലക്ഷ്യം കണ്ടെത്താന്‍ തുടങ്ങിയത് ടീമിന്റെ ശക്തി ഇരട്ടിയാക്കിയിട്ടുണ്ട്. പ്രതിരോധത്തില്‍ ചില പാളിച്ചകള്‍ ഉണ്ടെങ്കിലും മുന്‍ ഗോകുലം കേരള എഫ്‌സിയുടെ ഗോള്‍ കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് മികച്ച ഫോമിലാണ്. മത്സരത്തിന്റെ അവസാന നിമിഷം നടത്തിയ പെനാല്‍റ്റി സേവും റിട്ടേര്‍ണ്‍ ബോള്‍ സേവുമാണ് ടീമിന്റെ സെമി സാധ്യത നിലനിര്‍ത്തിയത്. തന്‍മോയ് ഗോഷ് നയിക്കുന്ന മധ്യനിരയും മികച്ച ഫോമിലാണ്. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാന് അവസാന മത്സരമെങ്കിലും ജയിച്ച് വേണം നാട്ടിലേക്ക് തിരിക്കാന്‍. ഗോള്‍കീപ്പര്‍ ഒഴികെയുള്ള എല്ലാ ഡിപാര്‍ട്ട്‌മെന്റുകളും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മത്രമേ ആശ്വാസ ജയത്തിന് സാധ്യതയോള്ളു. 

8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മേഘാലയ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങള്‍ കളിച്ച മേഘാലയക്ക് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് ഒരു ജയം രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റാണ് ഉള്ളത്. അവസാന മത്സരം ജയിച്ച ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകും പഞ്ചാബ് ശ്രമിക്കുക. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിക്ക് യോഗ്യ നേടാനാണ് മേഘാലയ കാത്തിരിക്കുന്നത്. നിലവില്‍ 4 പോയിന്റുള്ള മേഘാലയക്ക് പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്റാകും. രാജസ്ഥാന്‍ ബംഗാളിനെ തോല്‍പ്പിച്ചാല്‍ മേഘാലയക്ക് സെമിക്ക് യോഗ്യത നേടാം.

date