Skip to main content

കേരള വ്യവസായ നയം 2023 പ്രഖ്യാപിച്ചു; കേരളത്തെ വികസിത വ്യവസായ ഹബ്ബാക്കിമാറ്റുക ലക്ഷ്യം

*അടുത്ത വ്യവസായ സാമ്പത്തികവർഷം നിക്ഷേപവർഷം

*സംസ്ഥാനത്തെ നിക്ഷേപ, വ്യവസായ സൗഹൃദമാക്കാൻ കൂടുതൽ ഇൻസെന്റീവുകൾ

             കേരളത്തിന്റെ വ്യവസായ മേഖലയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച വ്യവസായ നയം-2023ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയംകേരളത്തെ രാജ്യത്തെ എറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണു നടപ്പാക്കുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച്, നവീന ആശയങ്ങൾ വളർത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണു കേരള വ്യവസായ നയം 2023ൽ ഉള്ളത്. അടുത്ത സാമ്പത്തിക വർഷത്തെ നിക്ഷേപക വർഷമായി കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.  

   വ്യവസായ വിപ്ലവം 4.0 ന്റെ ഭാഗമായി വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നിർമ്മിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണപ്രവർത്തനങ്ങൾഡാറ്റ മൈനിങ് അനാലിസിസ്തുടങ്ങിയവ സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20% (പരമാവധി 25 ലക്ഷം രൂപ വരെ) തിരികെ നൽകുന്നതിനുള്ള പദ്ധതിഎം.എസ്.എം.ഇ വ്യവസായങ്ങൾക്ക് 5 വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നൽകുന്ന പദ്ധതിസ്ത്രീകൾ/പട്ടികജാതി/പട്ടികവർഗ സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ചാർജിലും ഇളവ്എം.എസ്.എം.ഇ ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന ജി.എസ്.ടി വിഹിതം 5 വർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതി50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വൻകിടമെഗാ സംരംഭങ്ങളിൽ തൊഴിലാളികൾക്ക്മാസവേതനത്തിന്റെ 25% (പരമാവധി 5000 രൂപ വരെ) തൊഴിലുടമക്ക് ഒരുവർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി,  ട്രാൻസ്‌ജെൻഡർ തൊഴിലാളികൾക്ക് മാസവേതനത്തിന്റെ 7500 രൂപ തൊഴിലുടമക്ക് ഒരുവർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

             മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ ഡിസൈനിങ്ങിനും നിർമാണത്തിനും സൗകര്യമൊരുക്കുന്നതു വ്യവസായത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങിലും നിർമാണ മേഖലയിലും നേട്ടമുണ്ടാക്കാനായി ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ് വെയർ പാർക്കും സ്ഥാപിക്കും. ഇലക്ട്രോണിക്‌സ് വാഹന രംഗത്തെ വിപ്ലവകരമായ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നതിനായി അഡ്വാൻസ്ഡ് ബാറ്ററി നിർമ്മാണ ഇവി (EV) പാർക്ക് സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കും. ഫുഡ് ടെക്‌നോളജി മേഖലയിൽ ഫുഡ് ടെക് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാർക്കുകളും പ്രത്യേക ഫുഡ് പാർക്കുകളും സ്ഥാപിക്കും. ലൊജിസ്റ്റിക്സ് കണക്റ്റിവിറ്റി വർധിപ്പിക്കാൻ മിനി, മൾട്ടി ലൊജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും. വ്യവസായ പാർക്കുകളിൽ ലോജിസ്റ്റിക് സൗകര്യങ്ങൾക്കായി ഭൂമി ലഭ്യമാക്കുന്നതിനൊപ്പം ലൊജിസ്റ്റിക്‌സ് സേവന ദാതാക്കൾക്ക് വ്യവസായ പദവി നൽകും. നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്താൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കും.

             സംസ്ഥാനത്തെ എയ്‌റോസ്‌പേസ്, ഡിഫൻസ് ടെക്‌നോളജി ഹബ്ബാക്കി മാറ്റുന്നതിനായി കേരള സ്‌പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും. 3ഡി പ്രിന്റിങ്ങ് രംഗത്ത് കേരളത്തിന്റെ സ്ഥാനമുറപ്പിക്കുന്നതിനായി ലോകോത്തര ബയോപ്രിന്റിങ്ങ് ലാബ് ആരംഭിക്കും. ഇതിനൊപ്പം 3ഡി പ്രിന്റിങ്ങ് കോഴ്‌സുകളും രൂപകൽപന ചെയ്യും.

             നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ കേരളത്തിൽ പൂർണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാർത്ഥ്യത്തിലൂന്നി ഈ മേഖലയിലെ സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

             മുൻഗണനാ മേഖലകളിലൂന്നിയ വ്യവസായവൽക്കരണമാണ് നയം ലക്ഷ്യമിടുന്നത്. എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് നിർമ്മിത ബുദ്ധിറോബോട്ടിക്‌സ്മറ്റ് ബ്രേക്ക് ത്രൂ സാങ്കേതിക വിദ്യകൾആയുർവേദംബയോടെക്‌നോളജി ആൻഡ് ലൈഫ് സയൻസ്രൂപകൽപ്പന (ഡിസൈൻ)ഇലക്ട്രിക് വാഹനങ്ങൾഇലക്ട്രോണിക്‌സ് സിസ്റ്റം രൂപകൽപ്പനയും ഉത്പാദനവുംഎഞ്ചിനീയറിങ്ങ് ഗവേഷണവും വികസനവുംഭക്ഷ്യ സാങ്കേതിക വിദ്യകൾഗ്രഫിൻഉയർന്ന മൂല്യവർധിത റബ്ബർ ഉൽപ്പന്നങ്ങൾഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയുംലോജിസ്റ്റിക്‌സ് ആൻഡ് പാക്കേജിങ്ങ്മാരിടൈം മേഖലമെഡിക്കൽ ഉപകരണങ്ങൾനാനോ ടെക്‌നോളജിഫാർമസ്യൂട്ടിക്കൽസ്റീസൈക്ലിങ്ങും മാലിന്യ സംസ്‌കരണവുംപുനരുപയോഗ ഊർജ്ജംചില്ലറ വ്യാപാര മേഖലവിനോദസഞ്ചാരവും ആതിഥേയത്വവും3-ഡി പ്രിന്റിങ്ങ് എന്നിങ്ങനെ 22 മുൻഗണനാ മേഖലകളിലെ വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനംസാങ്കേതിക വിദ്യയും നവീകരണവുംസ്ഥാപനപരമായ കാര്യക്ഷമതവിപണി വികസനംകയറ്റുമതി സുഗമമാക്കൽഗവേഷണ വികസനംനൈപുണ്യ വികസനംപ്രോത്സാഹനങ്ങൾ എന്നീ ഉപനയങ്ങളിലൂടെ സമഗ്രപിന്തുണ നൽകും. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് മുൻഗണന നൽകുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഇതിനൊപ്പം ഗ്രഫീൻ പോലെ വ്യവസായ, സമ്പദ് രംഗങ്ങളിൽ ഉയർന്നുവരുന്ന നവീനമേഖലകളിൽ ഗവേഷണത്തിന് സഹായം ലഭ്യമാക്കാനും സർക്കാർ തയാറാണെന്നു മന്ത്രി പറഞ്ഞു.

             സംസ്ഥാനത്ത് ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുകഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുകപരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുകപുതുതലമുറ സംരംഭങ്ങൾക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുകസംരംഭങ്ങളെ പാരിസ്ഥിതിക സാമൂഹികഭരണ ഘടകങ്ങളിൽ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കുക, ഉത്പന്നങ്ങൾക്ക് 'കേരള ബ്രാൻഡ് ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുകഉത്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.

             വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ സാധിച്ചതിന്റെ  ഭാഗമായി ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്  റാങ്കിൽ 28ൽ നിന്ന് 15 ആം സ്ഥാനത്തേക്ക് ഉയരാൻ കേരളത്തിന് സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത സർവേയിൽ ആദ്യ പത്തിനുള്ളിലെത്താനാണ് കേരളം ശ്രമിക്കുന്നത്. 2021-22ൽ വ്യവസായ വളർച്ചാ നിരക്ക് 17.3 ശതമാനമായി ഉയർത്താനും സാധിച്ചു. മാനുഫാക്ചറിങ് മേഖലയുടെ വളർച്ച പ്രത്യേകമെടുത്താൽ ദേശീയ ശരാശരിക്ക് മുകളിൽ നിന്നുകൊണ്ട് 18.9 ശതമാനം വളർച്ച നേടാനും കേരളത്തിന് സാധിച്ചു. കെ-സ്വിഫ്റ്റ് കൂടുതൽ കാര്യക്ഷമമാക്കിയതിനൊപ്പം എല്ലാ വകുപ്പുകളിലെയും സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നതിന് ശ്രമിച്ചുവരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾക്കായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിക്കൊണ്ട് അവയുടെ അടിസ്ഥാനത്തിൽ ആധുനികവൽക്കരിച്ച് മത്സരക്ഷമവും ലാഭകരവുമാക്കി മാറ്റുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. പരമ്പരാഗത വ്യവസായ മേഖലയിലും തൊഴിൽ സംരക്ഷിച്ചുകൊണ്ട് ആധുനികവൽക്കരണം സാധ്യമാക്കും. പുതിയ വ്യവസായനയത്തിലൂടെ നിലവിലെ വ്യവസായ സൗഹൃദ മാറ്റത്തിന് തുടർച്ചയുണ്ടാക്കാനും വ്യവസായ രംഗത്തും കേരള മാതൃക സൃഷ്ടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ  വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1525/2023

date