Skip to main content

 അഞ്ജന മേനോന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്  യുവചരിത്ര ഗവേഷക

 

 യുകെയിലെ ഡര്‍ഹാം യൂണിവേഴ്സിറ്റിയില്‍ നടന്ന 'ജെന്‍ഡര്‍ ആന്‍ഡ് ജെനര്‍: മെഡിക്കല്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് മൂവിംഗ് ഇമേജ്' എന്ന അന്താരാഷ്ട്ര സിമ്പോസിയത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എറണാകുളത്ത് നിന്നും യുവ ചരിത്ര ഗവേഷക അഞ്ജന മേനോന്‍ പങ്കെടുത്തു. 
 ഇംഗ്ലണ്ടിലെ ഡര്‍ഹാം യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ ഹ്യൂമാനിറ്റീസാണ് സിമ്പോസിയം സംഘടിപ്പിച്ചത്. വൈദ്യശാസ്ത്രം, സംസ്‌കാരം, ലിംഗഭേദം എന്നിവ തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്ത സിമ്പോസിയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുത്തു. 'ലിംഗപരമായ ആഘാതവും പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയവും: മലയാള സിനിമയിലെ കാന്‍സര്‍ ആഖ്യാനങ്ങളുടെ സ്ത്രീപക്ഷ വിശകലനം' എന്ന പേരില്‍ അഞ്ജന മേനോന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ മലയാള സിനിമയിലെ ലിംഗഭേദവും മെഡിക്കല്‍ ട്രോമയും ചര്‍ച്ച ചെയ്തു. 
  ഈ പ്രബന്ധം മലയാള സിനിമയിലെ ആരോഗ്യ വ്യവഹാരത്തെ ആഗോള ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. എം ജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ എറണാകുളം മഹാരാജാസ് കോളേജ് ഗവേഷണ കേന്ദ്രമാക്കി പ്രൊഫ. വിനോദ് കുമാര്‍ കല്ലോലിക്കലിന്റെ മേല്‍നോട്ടത്തില്‍ കേരളത്തിലെ ആരോഗ്യ-ശാസ്ത്ര ചരിത്രത്തില്‍ ഗവേഷണം നടത്തിവരികയാണ് അഞ്ജന.
 

date