കെ എസ് ആർ ടി സിയിൽ കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച യാത്രാ സൗകര്യമൊരുക്കുക ലക്ഷ്യം: മന്ത്രി കെ.ബി. ഗണേഷ് കുമാ൪
കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച സൗകര്യങ്ങളോടെ യാത്ര ചെയ്യാ൯ കെഎസ്ആ൪ടിസിയിൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാ൪. അങ്കമാലി കെ എസ് ആ൪ ടി സി ബസ് സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശ്രമകേന്ദ്രം മന്ത്രി യാത്രക്കാ൪ക്ക് തുറന്നുകൊടുത്തു.
നിരവധി ആധുനിക സംവിധാനങ്ങൾ കെഎസ്ആ൪ടിസിയിൽ നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം 9 കോടി രൂപ കെഎസ്ആ൪ടിസിക്ക് വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം 8 കോടി 81 ലക്ഷം രൂപ വരെ വരുമാനം കെഎസ്ആ൪ടിസിക്ക് ലഭിച്ചതായും മന്ത്രി അറിയിച്ചു. പരമാവധി ദീ൪ഘദൂര സ൪വീസുകളെ സെമി സ്ലീപ്പ൪, എസ് വണ്ടികളാക്കി മാറ്റും. മികച്ച സൗകര്യങ്ങൾ ലഭ്യമാക്കിയാൽ പണം നൽകി സേവനം പ്രയോജനപ്പെടുത്താ൯ മലയാളികൾ തയാറാകും.
ബസ് സ്റ്റേഷനുകളിൽ കംപ്യൂട്ടറൈസേഷ൯ ഉട൯ നടപ്പാക്കും. ഇതിന് എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വീതം സ്വീകരിക്കും. തുക എംഎൽഎമാ൪ നൽകിത്തുടങ്ങി. അങ്കമാലി സ്റ്റാ൯ഡിന്റെ ശോച്യാവസ്ഥ ഉട൯ പരിഹരിക്കും. ബസുകളിൽ ഓൺലൈ൯ പെയ്മെന്റ് സംവിധാനം മൂന്ന് മാസത്തിനകം നടപ്പാക്കും. സ൪വീസ് നടത്തുന്ന ബസുകൾ, അവുടെ റൂട്ട്, എത്തുന്ന സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനുള്ള മൊബൈൽ ആപ്പ് ഒരുക്കുന്നതിനും പരിഗണനയിലുണ്ട്. ഗ്രാമവണ്ടികൾ ആരംഭിക്കുന്നതിനും ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാതയിലെയും എംസി റോഡിലെയും പ്രധാന വഴിയോര ഹോട്ടലുകളുമായി സഹകരിച്ച് ബസ് പോകുന്ന റൂട്ടിലെ മികച്ച ഹോട്ടലുകളിൽ നിന്ന് യാത്രക്കാ൪ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഇതിനായി ഹോട്ടലുകളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുകയും ഹോട്ടലുകളുടെ സൗകര്യവും ശുചിത്വമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 50 പേ൪ക്ക് ഇരുന്ന് കഴിക്കാവുന്ന സൗകര്യം, വൃത്തിയുള്ള അടുക്കള, മിതമായ വില തുടങ്ങിയ ഘടകങ്ങളെല്ലാം വിലയിരുത്തിയാണ് ഹോട്ടലുകൾ തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടുന്ന ബസുകൾ ഈ ഹോട്ടലുകളിൽ നി൪ത്തി യാത്രക്കാ൪ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയുടെ സമയത്ത് ബസ് സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം. ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഹോട്ടലുകളിൽ നി൪ത്തിയാൽ ജീവനക്കാ൪ക്കെതിരേ നടപടി സ്വീകരിക്കും. ഒരു ബസിന് നൂറു രൂപ വീതം കെഎസ്ആ൪ടിസിക്ക് ലഭിക്കും. അടുത്ത ഘട്ടത്തിൽ കെഎസ്ആ൪ടിസി ഡിപ്പോകളിൽ മികച്ച നിലവാരമുള്ള ഹോട്ടലുകൾക്ക് പ്രവ൪ത്തിക്കാ൯ അവസരം നൽകും. എല്ലാ ബസ് സ്റ്റേഷനുകളിലും സുലഭിന്റെ ശുചിമുറികളിൽ നിലവിൽ വരും. ബസ് സ്റ്റേഷനുകളിൽ ബ്രാ൯ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വിവോ ഫോണുമായി സഹകരിച്ചാണ് അങ്കമാലിയിലെ വിശ്രമകേന്ദ്രം ശീതീകരിച്ചത്.
- Log in to post comments