Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം: പബ്ലിക് ഹിയറിംഗ്

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികളുടെ പബ്ലിക്ക് ഹിയറിംഗ് ഫെബ്രുവരി 21,22 തീയതികളില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നു.

21ന് പഞ്ചായത്ത് തല പരാതികളും 22ന് കോര്‍പ്പറേഷന്‍ , മുനിസിപ്പാലിറ്റി തലത്തിലെ പരാതികളുമാണ് പരിഗണിക്കുന്നത്. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കു മുമ്പ് പരാതി നല്‍കി, രസീത് കൈപ്പറ്റിയ പരാതിക്കാരാണ് ഹിയറിംഗിന് ഹാജരാകേണ്ടത്.

ഹിയറിംഗ് നോട്ടീസ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും പരാതിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.  ഒരു പ്രതിനിധിയെ മാത്രമേ മാസ്പെറ്റിഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ.

ഫെബ്രുവരി 21ന് രാവിലെ ഒമ്പതു മണിക്ക് അതിയന്നൂര്‍, ചിറയിന്‍കീഴ്, കിളിമാനൂര്‍, നെടുമങ്ങാട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ . അതേദിവസം 11മണിക്ക് നേമം, പാറശാല, പെരുങ്കടവിള, പോത്തന്‍കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍. ഉച്ചയ്ക്ക് രണ്ടിനുശേഷം വാമനപുരം, വര്‍ക്കല, വെള്ളനാട് ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പരാതികളാണ് പരിഗണിക്കുന്നത്.

ഫെബ്രുവരി 22ന് രാവിലെ 9.00 മുതല്‍ തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ  1 മുതല്‍ 33 വരെയുള്ള വാര്‍ഡുകളിലേയും 34 മുതല്‍ 56 വരെയുള്ള വാര്‍ഡുകളിലേയും 64 മുതല്‍ 79 വരെയുള്ള വാര്‍ഡുകളിലേയും പരാതികള്‍ പരിഗണിക്കും.

57 മുതല്‍ 63 വരെയുള്ള വാര്‍ഡുകളിലെയും 80 മുതല്‍ 84 വരെയുള്ള വാര്‍ഡുകളിലെയും ശ്രീവരാഹം, മുള്ളൂര്‍ , പിടിപി നഗര്‍ വാര്‍ഡുകളിലേയും പരാതികള്‍ 11 മണിമുതല്‍ പരിഗണിക്കും.

ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് നടക്കുന്ന ഹിയറിംഗില്‍ കോര്‍പ്പറേഷനു കീഴിലെ 85 മുതല്‍ 101 വരെയുള്ള വാര്‍ഡുകളിലെ പരാതിയും മറ്റ് പൊതുപരാതികളും വര്‍ക്കല , നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലെ പരാതികളും പരിഗണിക്കും.

date