Skip to main content

ഹൈടെക്കായി പുതിയകാവ് പൊതുചന്ത

പുതിയകാവ് പൊതുചന്ത ഹൈടെക് ആകുന്നു. മലയോര പഞ്ചായത്തുകളായ പഴയകുന്നുമ്മേല്‍ അടക്കം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി കര്‍ഷകര്‍ ആശ്രയിക്കുന്നതാണ് പുതിയകാവ് ചന്ത. കിഫ്ബി ഫണ്ടില്‍നിന്ന് മൂന്ന് കോടി ചെലവഴിച്ചാണ് ചന്തയെ  ആധുനിക രീതിയില്‍ നവീകരിക്കുന്നത്. ചന്തയ്ക്കുള്ളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി.

രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴ്ഭാഗത്തെ നിലയില്‍ കടകള്‍ക്കും മുകള്‍ഭാഗം ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. ചന്തയ്ക്കുള്ളില്‍ ഹൈടെക് അറവുശാല നിര്‍മിക്കും. മത്സ്യ വില്‍പ്പനയ്ക്കായി 15ഉം ഇറച്ചി വില്‍പനയ്ക്കായി നാലു സ്റ്റാളുകളാണ് നിര്‍മിക്കുക. പച്ചക്കറി സ്റ്റാളുകളുടെ എണ്ണം 13 ആണ്.

ചന്തയ്ക്കുള്ളില്‍ മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കും. ശുചിമുറിക്കായി പ്രത്യേക ബ്ലോക്കും ഉണ്ടായിരിക്കും. 22 കടമുറികള്‍ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. ചന്തയിലെ മാലിന്യ സംസ്‌കരണത്തിന് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്ലാന്റ് ഒരുക്കുകയും ചെയ്യും.

കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷികോത്പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും നല്ലൊരുവിഭാഗം ആളുകള്‍ ആശ്രയിക്കുന്നത് കിളിമാനൂര്‍ പൊതുചന്തയെയാണ്.

date