Skip to main content

കോവിഡ്: ജാഗ്രത പാലിക്കണം പുതിയ വകഭേദത്തിന് അതിതീവ്രത കുറവ് വ്യാപനശേഷി കൂടുതല്‍

 

ജില്ലയില്‍ പലയിടത്തും കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 174 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 84 പേര്‍ രോഗമുക്തരായി. ബാക്കിയുള്ള 90 പേരില്‍ 83 പേര്‍ ഹോം ഐസൊലേഷനിലുള്ളവരും 7 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുമാണ്. കോവിഡിന്റെ പുതിയ വകഭേദത്തിന് അതിതീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്നും കോവിഡ് പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

 

സ്വയംപ്രതിരോധം പ്രധാനം

 

കോവിഡിന് സ്വയംപ്രതിരോധം പ്രധാനമാണ്. ആശുപത്രികള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസക് ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. സാമൂഹിക അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണം. പനി, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളപ്പോള്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുക. പ്രായമായവരും ഗുരുതരരോഗമുള്ളവരും പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യഘട്ടങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം പുറത്തുപോവുക. ഗര്‍ഭിണികള്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോകുന്ന ഘട്ടങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം പുറത്തുപോകുക. പനിയും ജലദോഷവും ഉള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 

 

സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. സന്ദര്‍ശനവേളയില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. ആശുപത്രിയില്‍ കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
 

date