Skip to main content

കുഷ്ഠരോഗ നിര്‍ണയത്തിന് അശ്വമേധം പദ്ധതി

 

കുഷ്ഠരോഗ നിര്‍ണയ പ്രചരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്നദ്ധ പ്രവര്‍ത്തകര്‍  ഡിസംബര്‍ അഞ്ചു മുതല്‍ പരിശോധന നടത്തുമെന്ന് എ.ഡി.എം. വി.ആര്‍. വിനോദ് അറിയിച്ചു.  ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനയോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 4,045 ടീമുകളാണ് പരിശോധനക്കായി വേണ്ടത്. ആശ, അങ്കണവാടി, കുടുംബശ്രീ, നേഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്. വോളന്റിയേഴ്സ്,  ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, തീരദേശ മേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ടീമംഗങ്ങളാവും. ഒരു സ്ത്രീയും ഒരു പുരുഷനുമടങ്ങിയ ടീം വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടത്തി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് രോഗം സ്ഥിരീകരിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തും. രണ്ടാഴ്ചക്കുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കും. രോഗം സ്ഥിരീകരിച്ചവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.പി. പ്രീത, ആരോഗ്യം, വിദ്യാഭ്യാസം പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പുകളിലെ ഉദ്യാഗസ്ഥര്‍, ഐ.സി.ഡി.എസ്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഏകോപന യോഗത്തില്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 2687/2018)

 

date