Skip to main content

പരസ്യ പ്രചാരണം ഇന്ന്(7) തീരും, കൊട്ടിക്കലാശം വൈകിട്ട് 6 വരെ മാത്രം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശത്തിന്റെ സമയപരിധി ഇന്ന് (7) വൈകിട്ട് 6 വരെയായിരിക്കും. അതിനു ശേഷം ഒരു വിധത്തിലുമുള്ള പരസ്യ പ്രചാരണം ജില്ലയിൽ അനുവദിക്കാൻ പാടില്ലെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ ആയ ജില്ലാ കളക്ടർ ജി പ്രിയങ്ക ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.

 ഏപ്രിൽ 9 ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. സാധാരണയായി വോട്ടെടുപ്പ്  വൈകുന്നേരം 6 മണിക്ക് അവസാനിക്കുമെങ്കിൽഅതിന് രണ്ട് ദിവസം മുൻപ് വൈകുന്നേരം 6 മണിക്ക് കൊട്ടിക്കലാശം അവസാനിപ്പിക്കേണ്ടതുണ്ട്.

​ തുടർന്ന് 48 മണിക്കൂർ  നിശബ്ദ പ്രചാരണത്തിന്റേതാണ്. ഈ സമയത്ത് പ്രകടനങ്ങളോ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളോ പാടില്ല.
​ നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. വാഹന പ്രചാരണങ്ങളും അവസാനിപ്പിക്കണം.
​ മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് വിവിധ പാർട്ടികൾ ഒരേ സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് സംഘർഷത്തിന് കാരണമാകാതിരിക്കാൻ  പോലീസ് നിർദ്ദേശിക്കുന്ന റൂട്ടുകളും സമയവും പാലിക്കണം.
​ സോഷ്യൽ മീഡിയ വഴിയോ ടിവി ചാനലുകൾ വഴിയോ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ ഈ 48 മണിക്കൂർ സമയത്ത് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
​ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം വരെയുള്ള 48 മണിക്കൂർ മദ്യ നിരോധനം ആയിരിക്കും.

date