Skip to main content

നവരാത്രി മഹോത്സവം ആചാരങ്ങളുറപ്പാക്കി നടപ്പാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

നവരാത്രി മഹോത്സവം എല്ലാ കാലങ്ങളിലേതു പോലെ ആചാരങ്ങൾ കൃത്യമായി പാലിച്ചു നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

ആചാരങ്ങളിൽ ഒരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നതിന് അനുവദിക്കില്ല.കാലങ്ങളായി തുടർന്നു വരുന്ന എല്ലാ അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കണം. സമാധാനപരമായ മഹോത്സവം എന്ന ആശയത്തോടെ എല്ലാ സർക്കാർ വകുപ്പുകളും  ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി ഉദ്യോഗസ്ഥതല കോർഡിനേഷൻ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കും. കേരള-തമിഴ്നാട് സംസ്ഥാന സർക്കാർപോലീസ് പ്രതിനിധികൾ ഇക്കാര്യത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി.

വിവാദങ്ങളും പ്രശ്നങ്ങളുമില്ലാതെയുള്ള നവരാത്രി ആഘോഷമായിരിക്കണം ലക്ഷ്യമെന്നും അതിനായുള്ള പ്രവർത്തനങ്ങൾക്ക് ഏവരും ശ്രമിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ദേവസ്വം വകുപ്പു മന്ത്രി കെ. മുരളീധരൻ ആഹ്വാനം ചെയ്തു.

സാംസ്‌ക്കാരിക വകുപ്പു മന്ത്രി പി. സി. വിഷ്ണുനാഥ്യുവജനക്ഷേമ വകുപ്പു മന്ത്രി ഒ. ജെ. ജെനീഷ്എം. ജി. രാജമാണിക്യം എന്നിവർ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർതിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർദേവസ്വം ബോർഡ് പ്രതിനിധികൾമാർത്താണ്ഡം ഡി എസ് പിതക്കല സബ് കളക്ടർകന്യാകുമാരി ഡപ്യൂട്ടി കളക്ടർകന്യാകുമാരി എ എസ് പിട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റ് ഭാരവാഹികൾകേരളതമിഴ്നാട് ദേവസ്വം ഉദ്യോഗസ്ഥർകേരളത്തിലെ വിവിധ വകുപ്പു പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ എട്ടിന് ശുചീന്ദ്രത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര 9-ന് തക്കലയിലെത്തുകയും അന്ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റത്തോടെ യാത്ര തിരിക്കുകയും 10-ന് കളിയിക്കാവിളയിലെ സ്വീകരണത്തിന് ശേഷം 11-ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലുമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 26-ന് നവരാത്രി മഹോത്സവം സമാപിക്കും.

പി.എൻ.എക്‌സ്. 3535/2026

date