Skip to main content

രണ്ടാം ദിനവും അനന്തപുരിയുടെസ്‌നേഹപ്രവാഹം

 

·    13 ടണ്‍ അവശ്യവസ്തുക്കള്‍ കയറ്റിഅയച്ചു
·    കളക്ഷന്‍ സെന്ററിന് മികച്ച പ്രതികരണം

    പ്രളയക്കെടുതി നേരിടുന്നവരെ സഹായിക്കാനായിതിരുവനന്തപുരംജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എസ്.എം.വി സ്‌കൂളില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍രണ്ടാം ദിനവും സഹായവുമായി നൂറുകണക്കിനു പേരെത്തി. ജില്ലാ ഭരണകൂടം അറിയിച്ചതനുസരിച്ച് ക്യാമ്പുകളിലേക്ക് ഏറ്റവും അവശ്യംവേണ്ട വസ്തുക്കളാണ് അധികവും എത്തിയത്. ഇവ ഇനംതിരിച്ച് പാക്ക് ചെയ്യുന്നതില്‍ വിദ്യാര്‍ത്ഥികളും സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി. ഉച്ചതിരിഞ്ഞ് വലിയതോതിലുള്ള സഹായപ്രവാഹം അനുഭവപ്പെട്ടു. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്യാംപ് സന്ദര്‍ശിച്ച് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയത് വോളന്റിയര്‍മാരെ ആവേശത്തിലാക്കി.

    വൈകിട്ടോടെ 13 ടണ്‍ വസ്തുക്കള്‍ രണ്ടു ലോറികളിലായിദുരിതമേഖലയിലേക്ക് അയച്ചു. മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു. ഞായറാഴ്ചകയറ്റിഅയച്ച 6.5 ടണ്‍ വസ്തുക്കള്‍ കോഴിക്കോട് എത്തിയതായും പ്രതികൂലമായ പ്രതികരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
(പി.ആര്‍.പി. 886/2019)

 

date