ഇന്നലെ ജില്ലയിൽ മടങ്ങി എത്തിയത് 38 പ്രവാസികൾ 9 പേർ ഇൻസ്റ്റിട്യുഷനൽ ക്വാറന്റൈനിൽ
മസ്കറ്റ്, ദോഹ, മോസ്കോ എന്നിവിടങ്ങളിൽ നിന്നും കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 21) ജില്ലയിലെത്തിയത് 38 പാലക്കാട് സ്വദേശികൾ. ഇവരിൽ 9 പേർ ഇൻസ്റ്റിട്യുഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
മസ്കറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരിൽ 7 പേരെ ഇൻസ്റ്റിട്യുഷനൽ ക്വാറന്റൈനിലാക്കി. നാലുപേരെ ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിലും മൂന്നുപേരെ പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുമാണ് ക്വാറന്റൈൻ ചെയ്തിരിക്കുന്നത്. ബാക്കി 17 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദോഹയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശികളായ 13 പേരിൽ ഒരാളെ പാലക്കാട് ഐ.റ്റി. എൽ റെസിഡൻസിയിൽ ഇൻസ്റ്റിട്യുഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ബാക്കി 12 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
മോസ്കോയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ ഒരാളെ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ ഇന്ന് (മെയ് 22)പുലർച്ചെ എത്തിയവരെയാണ് ഇൻസ്റ്റിട്യുഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 481 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി 481 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 243 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിൽ 20 പേരും പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഉള്ള 22 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിലെ 36 പേരും കുളപ്പുള്ളി അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അകത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും പാലക്കാട് ഐ.റ്റി. എൽ റെസിഡൻസിലെ 8 പേരും സായൂജ്യം റസിഡൻസി അഞ്ചുപേരും ഉൾപ്പെടെയാണിത്.
ഇതിനു പുറമേ ജില്ലയിൽ 238 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
- Log in to post comments