Skip to main content

പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിതീര്‍പ്പാക്കിയത് 127 പരാതികൾ

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ മുപ്പത്തടം കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ പരാതി പരിഹാര അദാലത്തിന് വന്‍ സ്വീകാര്യത. മുപ്പത്തടം കമ്മ്യൂണിറ്റി ഹാളിൽ നടന്ന അദാലത്തിൽ 127 പരാതികളിലാണ് തീർപ്പ് കൽപ്പിച്ചത്.

 

നൂറു കണക്കിനു പേരായിരുന്നു പരാതി പരിഹാരത്തിനായി പബ്ലിക് സ്ക്വയറിലേക്ക് എത്തിയത്. പട്ടയ പ്രശ്‌നംങ്ങള്‍, ഭൂമി തരംമാറ്റം, മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വേണ്ട അപേക്ഷകൾ, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ പരാതികള്‍ എന്നിവയായിരുന്നു അധികവും. 

 

ആകെ ലഭിച്ച 194 പരാതികളിൽ 127 എണ്ണം തീർപ്പാക്കിയപ്പോൾ അദാലത്ത് ദിലസം ലഭിച്ച 67 പരാതികൾ റിപ്പോർട്ടിനും തുടർ നടപടികൾക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. 

 

മുഴുവന്‍ സമയവും അദാലത്തില്‍ പങ്കെടുത്ത മന്ത്രി പി.രാജീവ് പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതികള്‍ ഉന്നയിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും അവസരമൊരുക്കിയിരുന്നു. മന്ത്രിക്കു പുറമേ ജില്ലാ സബ് കളക്ടര്‍ കെ മീര, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും അദാലത്തിന്റ ഭാഗമായി. 

 

മണ്ഡലത്തിലെ നാലാമത്തെ പബ്ലിക് സ്ക്വയറായിരുന്നു വ്യാഴാഴ്ച കടുങ്ങലൂരിൽ നടന്നത്. കരുമാലൂരിൽ മേയ് 24 നാണ് അടുത്ത അദാലത്. മേയ് 24-ന് ഉച്ചകഴിഞ്ഞ് 2.30 ന് ഏലൂരിലാണ് അവസാന പബ്ലിക് സ്ക്വയർ.

date