എംഎസ്‌സി-എൽസ 3 കപ്പലപകടം- 56 കണ്ടെയ്നറുകൾ തീരത്ത് കണ്ടെത്തി
എം.എസ്.സി-എൽസ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് 56 കണ്ടെയ്‌നറുകൾ തീരത്ത് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവന ന്തപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്. കണ്ടെയ്നറുകളുടെ യാത്രയിനി വലിയതോതിലുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീരത്തടിഞ്ഞ നർഡിലുകൾ (ചെറു പ്ലാസ്റ്റിക് തരികൾ) സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. തീരം വൃത്തിയാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.
കരയിൽ വന്നടിയുന്ന കണ്ടെയ്‌നറുകൾ പോർബന്തർ ആസ്ഥാനമായുള്ള വിശ്വകർമ എന്ന കമ്പനി കൈകാര്യം ചെയ്യും. കടലിലെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനായി അമേരിക്ക ആസ്ഥാനമായുള്ള ടി.എൻ.ടി എന്ന കമ്പനിയെ കപ്പലുടമകൾ ചുമതലപ്പെടുത്തി. ഈ കമ്പനി അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കാനിംഗ് നടത്തി കപ്പൽ കണ്ടെത്തി. കപ്പലിന്റെ മേൽഭാഗം 31 മീറ്റർ ആഴത്തിലാണ് ഉള്ളത്. 100 മീറ്ററിലധികം ആഴത്തിലാണ് കപ്പലെന്നായിരുന്നു അനുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ അപകടകാരിയായ കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ കണ്ടെത്താനായിട്ടില്ല. കൂടാതെ, സുരക്ഷിതമായാണ് ഇവ പാക്ക് ചെയ്തിരിക്കുന്നതെന്നതിനാൽ ഒരുകാരണവശാലും പുറത്തേക്ക് വരില്ലെന്നും മന്ത്രി പറഞ്ഞു.
- Log in to post comments