Skip to main content

അദാലത്തില്‍ സാന്ത്വനമേറ്റുവാങ്ങി അനഘ

 

സ്വന്തമായി എഴുന്നേറ്റ് നടക്കാനാവില്ലെങ്കിലും കരുവാരക്കുണ്ട് സ്വദേശിനിയായ ഈ 12 വയസുകാരിക്ക് ഓണ്‍ലൈന്‍ ക്ലാസിനേക്കാള്‍ പ്രിയം സ്‌കൂളില്‍ പോയി കൂട്ടുകാരോടൊപ്പമിരുന്ന് പഠിക്കാനാണ്. കാലിന്റെ മസിലുകളുടെ ബലക്കുറവാണ് കരുവാരക്കുണ്ടിലെ അനഘയെന്ന ഈ അഞ്ചാം ക്ലാസുകാരിയുടെ ജീവിതം വീല്‍ച്ചെയറിലാക്കിയത്. പഠനത്തില്‍ മിടുക്കയായ അനഘയുടെ ചികിത്സാ സഹായത്തിനാണ് അച്ഛന്‍ മണികണ്ഠനും അമ്മ ചിത്രയും നിലമ്പൂരില്‍ നടന്ന സാന്ത്വനസ്പര്‍ശം അദാലത്തിലെത്തിയത്. ഇവരുടെ ആവശ്യം മനസ്സിലാക്കിയ മന്ത്രി കെ.ടി ജലീല്‍ അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിച്ച് ഉത്തരവിടുകയായിരുന്നു.

date