Skip to main content

സാമുദായിക സംഘടനകളുടെ ശ്മശാനങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

ജില്ലയിലെ സാമുദായിക സംഘടനകളുടെ കീഴിലുള്ള ശ്മശാനങ്ങള്‍, സെമിത്തേരികള്‍, ഖബറിടങ്ങള്‍ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. വര്‍ധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമുദായിക സംഘടനകളുടെ പ്രതിനിധികളുമായി  നടത്തിയ ചര്‍ച്ചയിലാണ് സബ് കളക്ടര്‍ ഇക്കാര്യം ഉന്നയിച്ചത്. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള  സൗകര്യം പരമാവധി വര്‍ധിപ്പിക്കണം. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നേരത്തെ തന്നെ കരുതിവയ്ക്കണം.  അധികം ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടാം. ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ശ്മശാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണം. ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഒരു വ്യത്യാസവും ചിന്തിക്കാതെ  എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും സബ് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം  ഡെപ്യൂട്ടി കളക്ടര്‍ ജി.കെ സുരേഷ് കുമാറും യോഗത്തില്‍ പങ്കെടുത്തു.

date