Skip to main content

സ്‌ക്വാഡ് പരിശോധന: 125 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 125 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ഇട്ടിവ, മേലില, കടയ്ക്കല്‍, നെടുവത്തൂര്‍, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. കോവിഡ് മാനദണ്ഡ ലംഘനം കണ്ടെത്തിയ 78 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 150 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്‍കി. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാത്തവര്‍ക്കും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത സ്ഥാപങ്ങള്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. കൊട്ടാരക്കര തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദര്‍ ജി. അജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരത്തെ കുന്നിക്കോട്, ഇളമ്പല്‍  എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ സജി.എസ്.കുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
പുനലൂരിലെ തെ•ല, ഉറുകുന്ന്, ഇടമണ്‍ പ്രദേശങ്ങളില്‍ തഹസീല്‍ദാര്‍ പി.വിനോദ് രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലം തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ പള്ളിത്തോട്ടം ഭാഗത്തെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.  കോവിഡ് നിയമലംഘനം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കി.
കരുനാഗപ്പള്ളിയില്‍ തഹസീല്‍ദാര്‍ കെ. ജി. മോഹനന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി, ക്ലാപ്പന, തെക്കുംഭാഗം, ചവറ   തേവലക്കര എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 33 സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. 98 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്റെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍  പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ 12 സ്ഥാപനങ്ങളില്‍ നിന്ന് പിഴയീടാക്കി. 115 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1273/2021)

 

date