Skip to main content

ജില്ലയില്‍ ഒരു ക്യാമ്പ് കൂടി ഒഴിവാക്കി; മൂന്നു ക്യാമ്പുകളിലായി  ശേഷിക്കുന്നത് 139 പേര്‍

ജില്ലയില്‍ മഴ കുറഞ്ഞതോടെ ഒരു ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ കൂടി വീടുകളിലേക്ക് തിരിച്ചുപോയി. രാമനാട്ടുകര വില്ലേജില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പാണ് ഇന്നലെ ഒഴിവാക്കിയത്. നിലവില്‍ വടകര താലൂക്കില്‍ ഒന്നും കോഴിക്കോട് താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. വടകര വിലങ്ങാട് വില്ലേജിലെ ക്യാമ്പില്‍ 41 കുടുംബങ്ങളില്‍ നിന്നുള്ള 47 പുരുഷന്മാരും 35 സ്ത്രീകളും 18 കുട്ടികളുമായി 100 പേരാണ് കഴിയുന്നത്. കോഴിക്കോട്ടെ രണ്ട് ക്യാംപുകളില്‍ നിന്ന് 9 കുടുംബങ്ങളില്‍ നിന്നായി 11 പുരുഷന്മാരും 19 സ്ത്രീകളും 9 കുട്ടികളും അടക്കം 39 പേരുണ്ട്. 

വെള്ളിയാഴ്ച ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രവചിച്ചിരിക്കുന്നത്. ഇന്നലെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. കെടവൂര്‍ വില്ലേജില്‍ നേരോംപാറമ്മല്‍ പ്രമോദിന്റെ വീട് കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നു. കൊടുവള്ളി വില്ലേജില്‍ അരീക്കോട്ടുകാവ് സരോജിനിയുടെ വീടിനു മുകളില്‍ കവുങ്ങ് വീണ് ഭാഗിക നാശം സംഭവിച്ചു.
കൊയിലാണ്ടി അവിടനല്ലൂര്‍ വില്ലേജില്‍ അയല്‍വാസിയുടെ വീട്ടിലെ തെങ്ങ് മറിഞ്ഞുവീണ് കുറ്റ്യോറക്കണ്ടിമീത്തല്‍ നാരായണിയുടെ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു.

date