Skip to main content

മഴക്കെടുതിയുടെ ആഘാതം പരമാവധി കുറയ്ക്കും; മരങ്ങള്‍ മുറിച്ചുനീക്കാന്‍ പ്രത്യേക ഉത്തരവ് - ജില്ലാ കലക്ടര്‍

ജില്ലയില്‍ മഴക്കെടുതിയുടെ ആഘാതം പരമാവധി ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ നിര്‍ദേശപ്രകാരം കാറ്റില്‍വീഴുന്ന, അപകടനിലയിലുള്ള മരങ്ങളെല്ലാം വെട്ടിനീക്കാന്‍ ഉത്തരവ് നല്‍കിയതായും വ്യക്തമാക്കി.

പൊതുസ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന്് അതത് ജില്ലാ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ തലത്തിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.  

സ്വകാര്യ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/മരച്ചില്ലകള്‍ കണ്ടെത്തി മുറിച്ചുമാറ്റേണ്ടത് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്. മരം/മരചില്ല വീണ് മരണം, നാശനഷ്ടം എന്നിവ ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തണം. വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനു  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.

  അടിയന്തരമായി മാറ്റേണ്ടതെന്ന് കണ്ടെത്തുന്ന മരങ്ങള്‍ മുറിക്കാനുളള അനുമതി അതത് തദ്ദേശ സ്വയംഭരണസ്ഥാപന അദ്ധ്യക്ഷന്‍, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേയ്ഞ്ച് ഓഫീസര്‍ എന്നീ നാലു പേരില്‍ മൂന്ന് പേരില്‍ കുറയാത്ത അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക ട്രീ കമ്മിറ്റികളാണ് നല്‍കേണ്ടത്.  പൊതുസ്വകാര്യഇടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ മുറിക്കുവാനും, കോതി ഒതുക്കുവാനും ട്രീ കമ്മിറ്റി തീരുമാനം ആവശ്യമില്ല.

വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഭൂമിയില്‍നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത് അതത് വകുപ്പുകള്‍ തന്നെയാണ്. ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കണ്ടെത്തി മുറിച്ചു മാറ്റുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ദേശീയപാതകളിലും, നിരത്തുകളിലും നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റേണ്ടച് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ ചുമതലയാണ്. പാതയോരങ്ങളിലെ വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വനം ഡിവിഷന്‍ മേധാവികള്‍ ആവശ്യാനുസരണം മുറിച്ച് മാറ്റണം.

വൈദ്യുതി തടസം ഒഴിവാക്കുന്നതിന് പി ഡബ്യൂ ഡി റോഡ്സ്, എന്‍ എച്ച്, അഗ്‌നിശമന സേന, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവര്‍ സംയുക്തമായി പ്രാദേശികതലത്തില്‍ ടീമുകള്‍ രൂപീകരിച്ച് അടിയന്തര പ്രവര്‍ത്തനം നടത്താനും ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മഴക്കെടുതി പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെടേണ്ട സുപ്രധാന നമ്പറുകള്‍ :

തദ്ദേശസ്വയംഭരണ വകുപ്പ് - 8943068228.

കെഎസ്ഇബി കൊല്ലം - 9446008267, 9496018381, 9496018384.

കെഎസ്ഇബി കൊട്ടാരക്കര- 9446008271.

കൊല്ലം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം  - 8086395035, 8086395036

കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പ് നിരത്ത്് വിഭാഗം  - 8086395039.

date