Skip to main content

ശുചിത്വപാഠങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വെ

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെയും ജില്ലയെയും കണ്ടെത്തുന്നതിനും  ഗ്രാമീണ ജനതയുടെ ശുചിത്വപാഠങ്ങള്‍ വിലയിരുത്തുകയും  ചെയ്യുന്ന സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ സര്‍വ്വെ  ജൂണ്‍ 17 മുതല്‍ നടത്തും.  ജില്ലയില്‍ 26 വില്ലേജുകളിലാണ് പരിശോധന നടക്കുന്നത്. സര്‍വേയില്‍ വീടുകളില്‍ ശൗചാലയ സൗകര്യങ്ങളുടെ സാന്നിധ്യം, വെളിയിടവിസര്‍ജ്ജന മുക്തം, കൈ കഴുകല്‍ സംവിധാനങ്ങള്‍, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം തുടങ്ങിയവ വിലയിരുത്തും. വീടുകള്‍ക്ക് പുറമേ പൊതു ഇടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, പഞ്ചായത്ത് പരിസരങ്ങള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെയും ശുചിത്വനിലവാരം പരിശോധിക്കപ്പെടും.   അംഗീകൃത ദേശീയ ഏജന്‍സികളാണ് സര്‍വേ നടത്തുന്നത്.      സര്‍വേയ്ക്കായി പ്രത്യേകമായി 1000 മാര്‍ക്കുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ വില്ലേജിലെയും ശുചിത്വ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാകും റാങ്ക് നിശ്ചയിക്കുക. പൊതുജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആരംഭിച്ച  'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025'  മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങളുടെ പ്രതികരണങ്ങളും, അഭിപ്രായങ്ങളും   ശേഖരിക്കും.
 

date