Skip to main content
തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജനകീയ പങ്കാളിത്തത്തോടെ മാലിന്യ ശുചീകരണം

തലശ്ശേരി മത്സ്യമാര്‍ക്കറ്റിന് സമീപം തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടത്തിലെയും പരിസരത്തെയും മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായി. ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണം തലശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാ റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
തുറമുഖ വകുപ്പ് ജീവനക്കാരുടെ താമസത്തിനായി പണിത ഇരുനില കെട്ടിടവും പരിസരവും കാട് മൂടിയ നിലയിലായിരുന്നു. ലഹരി മാഫിയയുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായും മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായും ഇവിടം മാറുന്നു എന്ന് പരാതിയും ഉണ്ട്. ഇവിടുത്തെ മാലിന്യനിക്ഷേപം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ശുചീകരണ പ്രവൃത്തിക്കുശേഷം പോര്‍ട്ട് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കെട്ടിടവും പരിസരവും സംരക്ഷിക്കാനും സി.സി.ടി.വി സ്ഥാപിച്ച് ലഹരി വിമുക്ത കേന്ദ്രമാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനാ റാണി ടീച്ചര്‍ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍, പോലീസ,് എന്‍.സി.സി, മത്സ്യത്തൊഴിലാളികള്‍, നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എ.എസ്.പി പി.ബി കിരണ്‍, സി.ഐ ബിജു പ്രകാശ്, ക്ലീന്‍ സിറ്റി മാനേജര്‍ എന്‍ ബിന്ദുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date