ഡിജിറ്റൽ സർവെ: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നതതല സംഘം ജില്ല സന്ദർശിച്ചു
സാങ്കേതിക മികവ് നേരിട്ട് അറിഞ്ഞ് ഉദ്യോഗസ്ഥർ
സംസ്ഥാന സർക്കാരിന്റെ എന്റെ ഭൂമിഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾ നേരിട്ട്കാണാനും മനസിലാക്കാനും എത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 13 അംഗ ഉന്നതതല ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച ആലപ്പുഴ ജില്ല സന്ദർശിച്ചു.
ഐ എ എസ് ഉദ്യോഗസ്ഥരായ ലഡാക്കിൽ നിന്നുള്ള തുഷാർ ആനന്ദ്,പശ്ചിമ ബംഗാളിൽ നിന്നുള്ള പവൻ കട്യാൻഎന്നിവരടങ്ങുന്ന വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘമാണ് രാവിലെ കളക്ടറേറ്റിലെത്തിയ ശേഷം സർവേ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോയത്. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവെ വിജയകരമായി നടപ്പിലാക്കി വരുന്ന സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും സർവേയുടെ സാങ്കേതികവശങ്ങൾമനസിലാക്കുന്നതിനുമാണ് സംഘം വിവിധ ജില്ലകളിലായി സന്ദർശനം നടത്തുന്നത്.
രാവിലെസിവിൽ സ്റ്റേഷനിൽ എത്തിയ സംഘംജില്ലാകളക്ടർ അലക്‌സ് വർഗീസുമായി കൂടി കാഴ്ച നടത്തി. ജില്ലയിൽ പുരോഗമിക്കുന്നഡിജിറ്റൽസർവെയെക്കുറിച്ചും ജില്ലയുടെ ഭൗമശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ചും കളക്ടർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചുനൽകി.
തുടർന്ന്ജില്ലയിലെ ഡിജിറ്റൽ റീസർവെ ടീം അംഗങ്ങൾ എന്റെ ഭൂമി ഡിജിറ്റൽ സർവെയുടെ വിശദമായ
പി പി റ്റി അവതരണം നടത്തി. സംഘാംഗങ്ങളുടെസർവെയുമായി ബന്ധപ്പെട്ടസംശയങ്ങൾക്ക്
മറുപടി നൽകി. എന്റെ ഭൂമി പോർട്ടലിൽ ഡേറ്റകൾ അപ് ലോഡ് ചെയ്യുന്നതു സംബന്ധിച്ചും സർവെ സമയത്തെ നടപടിക്രമങ്ങൾഎന്നിവയെക്കുറിച്ചുമായിരുന്നുസംഘാംഗങ്ങളുടെ കൂടുതൽ ചോദ്യങ്ങളും.
കളക്ടറേറ്റിലെ യോഗത്തിന് ശേഷം ആര്യാട് തെക്ക് വില്ലേജിലെ ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസ് സംഘം സന്ദർശിച്ചു. അവിടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കുവാൻ വേണ്ട കാലയളവ്,സർവെ നടത്താൻ നിയോഗിച്ചിരിക്കുന്നഉദ്യോഗസ്ഥരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു.
തുടർന്ന് സംഘം ആര്യാട് തെക്ക് വില്ലേജ് ഓഫീസ് പരിധിയിൽ നടന്ന് വരുന്ന ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾ നേരിട്ട്സന്ദർശിച്ചു മനസിലാക്കി. വില്ലേജിലെ ചാത്തനാട് ഭാഗത്തുള്ള റീസർവെ ബ്ലോക്ക് 80 ലെ സർവെ നമ്പറിൽ നടക്കുന്ന ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളാണ് സംഘം നേരിട്ട് പരിശോധിച്ച് മനസിലാക്കിയത്. അവിടുത്ത സർവെ ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായും സംഘം സംസാരിച്ചു. സംസ്ഥാനത്ത് ജൂൺ 25 മുതൽ 28 വരെ
നടക്കുന്ന ഭൂമി ഡിജിറ്റൽ സർവെ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽഉദ്ഘാടനം നിർവഹിച്ചിരുന്നു. 24 സംസ്ഥാനങ്ങളിലെമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുംഇതിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ ഉദ്യോഗസ്ഥരുടെസന്ദർശനവും ഇതിന്റെ തുടർച്ചയായിട്ടായിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലാൻഡ് റിസോഴ്‌സസിലെ ഉദ്യോഗസ്ഥരായ ശ്യാം കുമാർ, ബ്രിജേഷ് സക്ലാനി,പുതുച്ചേരിയിൽ നിന്നുള്ളഉദ്യോഗസ്ഥരായ
എസ്കാർത്തികേയൻ,അർജുൻ രാമകൃഷ്ണൻ , എസ് കൂപ്പൻ ,ആന്ധ്ര പ്രദേശിൽ നിന്നുള്ള എം ശ്രീനിവാസറാവു,ഡി എൽ ബി എൽ കുമാർ, പി കേസിയ കുമാരി, വൈ ജീവൻ കുമാർ, ലഡാക്കിൽ നിന്നുള്ള സോനം നോർബോ, പശ്ചിമ ബംഗാളിൽ നിന്നുള്ള അർനാബ് ബാസു എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങൾ.
എ ഡി എം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പ് ഡിഡി വി പ്രകാശ്, ഡെപ്യൂട്ടി കളക്ടർമാരായ ജെ മോബി , അതുൽ എസ് നാഥ് എന്നിവരും സംഘാംഗങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
(പിആർ/എഎൽപി/1871)
- Log in to post comments