Skip to main content

തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മരത്തോൺ രണ്ടാം എഡിഷൻ സമാപിച്ചു

 

 

 

തൃശ്ശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിന്റെ രണ്ടാം എഡിഷൻ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്നു. ഏകദേശം 3000 പേർ പങ്കെടുത്ത മാരത്തോൺ തൃശ്ശൂരിലെ ഏറ്റവും വലിയ റണ്ണിംഗ് ഇവന്റായി ചരിത്രത്തിൽ ഇടം നേടി.

 

ഇന്നലെ (ജനുവരി 25) പുലർച്ചെ 3.30 ന് നടന്ന ഫുൾ മാരത്തോൺ 32 കി.മീ വിഭാഗം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് മത്സരത്തിൽ പങ്കെടുക്കുകയും 4 മണിക്കൂർ 19 മിനിറ്റിൽ പൂർത്തിയാക്കുകയും ചെയ്തു. 

 

രാവിലെ 4.30 ന് നടന്ന 21 കിലോ മീറ്റർ ഹാഫ് മാരത്തോൺ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ ഫ്ലാഗ് ഓഫ് ചെയ്യുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. രാവിലെ 5.30 ന് നടന്ന 10 കിലോമീറ്റർ വിഭാഗം കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധിയും എലൈറ്റ് ഗ്രൂപ്പ്‌ പ്രതിനിധിയും ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. രാവിലെ 6.30 ന് നടന്ന 5 കിലോമീറ്റർ വിഭാഗം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖും തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയും മാർത്തോണിൽ പങ്കെടുക്കുകയും ചെയ്തു. 

 

'ബാക്ക് ടു ട്രാക്ക്' എന്ന ലക്ഷ്യത്തോടെ നടന്ന വീൽ ചെയർ റണ്ണിൽ ഏകദേശം അമ്പതോളം പേർ പങ്കെടുത്തു. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എലൈറ്റ് ഫുഡ്സ് പ്രതിനിധി രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്തു. 

 

മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധികൾ, എലൈറ്റ് ഫുഡ്സ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

 

ചടങ്ങിൽ മാരത്തോണിന്റെ വിവിധ വിഭാഗങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 24 മണിക്കൂർ സ്റ്റേഡിയം റൺ ഇന്ത്യൻ റെക്കോർഡ് ഹോൾഡറായ ജീനോ ആന്റണിയെ പ്രത്യേകമായി ആദരിച്ചു. 42 കിലോമീറ്റർ ഫുൾ മരത്തോൺ വിഭാഗത്തിൽ ജീനോ ആന്റണി വിജയിയായി. വനിതാ വിഭാഗത്തിൽ ജൂലിയ ജോണിയാണ് ജേതാവായത്.

 

മറ്റ് വിഭാഗങ്ങളായ 

32 കിലോമീറ്റർ വിഭാഗത്തിൽ കിരൺ തമ്പി, ഷീല രഞ്ജിത്ത് എന്നിവരും 

21 കിലോമീറ്റർ വിഭാഗത്തിൽ കാർത്തിക്, ജസ്‌ന സുമേഷ് എന്നിവരും

10 കിലോമീറ്റർ വിഭാഗത്തിൽ അരുൺജിത് ഉണ്ണികൃഷ്ണൻ, നീന എന്നിവരും വിജയികളായി.

date