Skip to main content

ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിൽ 

ആലപ്പുഴ: ആറ് കിലോ ഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശി തിരൂർ താലുക്കിൽ മേൽമുറി വില്ലേജിൽ കപ്പുർ വീട്ടിൽ സുൾഫിക്കർ (40) അറസ്റ്റിലായി.  ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ..റോയിയാണ്  അറസ്റ്റ് ചെയ്തത്.                ആലപ്പുഴ .കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ്  പരിസരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. എല്ലാ മാസവും ആദ്യ ബുധനാഴ്ച കെ.എസ്.ആർ.ടി.സി.,റെയിൽവേ സ്റ്റേഷൻ ,സ്റ്റേഡിയ,  ബീച്ച് പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 12മണിക്ക് മുമ്പ്  എത്തുകയും ഇയാളെ പ്രതീക്ഷിച്ച് ഈ സമയത്ത്  കഞ്ചാവു കച്ചവടക്കാർ ഇവിടങ്ങളിൽ എത്തുകയും പണം നൽകി കഞ്ചാവ് വാങ്ങുകയും ചെയ്യുക പതിവാണെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.  ഇയാൾ ഇടപാടുകാരുടെ പേര് വിവരങ്ങൾ ചോദിച്ച് അറിയുകയോ സ്വന്തം വിലാസം വെളിപ്പെടുത്തുകയോ ഇല്ല. കുറച്ച് ദിവസം മുൻപ് അര കിലോ കഞ്ചാവുമായി പിടിയിയിലായ ഒരാളിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്‌സൈസ് സംഘം പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു. 

ഒരു കിലോ കഞ്ചാവ് 30000 രുപയ്ക്കാണ് ഇയാൾ വിറ്റിരുന്നത് .ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ  കഞ്ചാവ് എത്തിച്ചിരുന്നത്. മലപ്പുറത്തു നിന്നും വ്യാപകമായി കഞ്ചാവ് ആലപ്പുഴയ്ക്ക് വിതരണം ചെയ്യുന്നതായി എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയുടെ രഹസ്യ വിവരവും ഉണ്ടായിരുന്നു.അന്വേഷണം മലപ്പുറത്തേയ്ക്ക് വ്യാപിപ്പിക്കുമെന്നും ഇടനിലക്കാർ അടക്കം കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും ആലപ്പുഴ ഡെപ്പ്യൂട്ടി എക്‌സൈസ് കമ്മീഷണർ അബ്ദുൾ റഷീദ്. അറിയിച്ചു. സമീപ കാലത്ത് ആലപ്പുഴ എക്‌സൈസ് പിടികൂടിയ എറ്റവും വലിയ കേസ്സാണിത്.പ്രതിയെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പരിശോധനയിൽ ഇന്റലിജൻസ്  എക്‌സൈസ് .ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.എം.സുമേഷ്, റോയിജേക്കബ്, പി.സി.ഗിരീഷ്, എൻ.ബാബു, ഫെമിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ,ബി.എം.ബിയാസ്, ബി.സുബിൻ, ജയദേവ്.ആർ. സുധികുമാർ.പി.കെ.. എം.സി.ബിനു. വനിത സിവിൽ എക്‌സൈസ് ഓഫീസർ .സുലേഖ.എസ്, ഡ്രൈവർ.വി.പി. പ്രഭാത് എന്നിവരും പങ്കെടുത്തു.

 

date