കഴിഞ്ഞ ദിവസം രോഗ വിമുക്തനായ മലപ്പുറം സ്വദേശി ഇന്ന് നാട്ടിലേക്ക് മടങ്ങും
ജില്ലയിൽ കഴിഞ്ഞ ദിവസം (ഏപ്രിൽ 30)രോഗ വിമുക്തനായി ജില്ലാ ആശുപത്രിയിൽ നിന്നും ഔദ്യോഗികമായി വിടുതൽ നൽകിയെങ്കിലും ആശുപത്രിയിൽ തന്നെ കഴിഞ്ഞു വന്നിരുന്ന മലപ്പുറം സ്വദേശി ഇന്ന് (മെയ് 1) ഉച്ചയ്ക്ക് 12.45 ന് വീട്ടിലേക്ക് മടങ്ങും. പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതിനാലാണ് രോഗവിമുക്തനായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. തുടർന്നുള്ള 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഉള്ളതിനാൽ ഇദ്ദേഹത്തിൻ്റെ മലപ്പുറത്തെ വീടിനോടു ചേർന്ന് പ്രത്യേക മുറി സജ്ജമാക്കേണ്ടതിനാലാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രിയിൽ തന്നെ തുടർന്നത്. തിരിച്ച് നാട്ടിൽ എത്തുന്നത് സംബന്ധിച്ച് മലപ്പുറം ഡി.എം.ഒ യ്ക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു. ഇന്ന് ഉച്ച ഭക്ഷണം കൂടി നൽകിയിട്ടാണ് ഇദ്ദേഹത്തെ നാട്ടിലേക്കു അയക്കുന്നത്. അതു കൊണ്ടാണ് 12.45 വരെ വൈകുന്നത്. ഏപ്രിൽ 21നാണ് മലപ്പുറം സ്വദേശിക്ക് പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
രോഗ വിമുക്തനായി ആശുപത്രിയിൽ തന്നെ കഴിയുന്ന യു.പി സ്വദേശി, ആരോഗ്യ വകുപ്പ് പ്രത്യേക നിരീക്ഷണ കേന്ദ്രം സജ്ജമാക്കുന്നത് വരെ ആശുപത്രിയിൽ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറായും കോവിഡ് കെയർ സെൻ്ററുകളുടേയും ഷെൽട്ടർ ഹോമുകളുടേയും ചുമതല വഹിക്കുന്ന ഒറ്റപ്പാലം സബ് കലക്ടറോടും ആലോചിച്ചു വരികയാണ്. കഞ്ചിക്കോട് ഒരു കമ്പ്യൂട്ടർ ഹാർഡ് വെയർ യൂനിറ്റിൽ ജോലി ചെയ്യുന്ന യു.പി സ്വദേശിക്ക് ഏപ്രിൽ 2l നാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 17 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നുമായി ഓഗ് മെൻ്റഡ്(വലിയ അളവിൽ) പരിശോധനക്കായി അയച്ച 195 ഓളം സാമ്പിളുകളും നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം ഡി.എം.ഒ അറിയിച്ചിരുന്നു.
- Log in to post comments