Skip to main content

രോഗി മരിച്ച സംഭവം : സ്വകാര്യ ആശുപത്രി  ധനസഹായം നല്‍കണമെന്ന്‌ യുവജന കമ്മീഷന്‍ 

സ്വകാര്യ ആശുപത്രിയില്‍ യുവാവ്‌ മതിയായ ചികിത്സ കിട്ടാത്തതിനാല്‍ മരിച്ചുവെന്ന ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ യുവാവിന്‍െ്‌റ കുടുംബത്തിന്‌ ധനസഹായം നല്‍കണമെന്ന്‌ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. തൃശൂര്‍ രാമനിലയം ഗസ്‌റ്റ്‌ ഹൗസില്‍ നടന്ന യുവജനകമ്മീഷന്‍ 2018-19 സാമ്പത്തികവര്‍ഷത്തെ ആദ്യ ജില്ലാ അദാലത്തിലാണ്‌ തൃശൂര്‍ അമല ആശുപത്രി അധികൃതരോട്‌ മരിച്ച യുവാവിന്‍െ്‌റ ഭാര്യ സജിനിക്ക്‌ ധനസഹായം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടത്‌. ചികിത്സാവീഴ്‌ച്ച ഉണ്ടായിട്ടുണ്ടോ എന്ന്‌ കമ്മീഷന്‍ നിയമപരമായി പരിശോധിക്കും. അദാലത്തില്‍ 9 കേസുകളാണ്‌ പരിഗണനയ്‌ക്ക്‌ വന്നത്‌. 3 കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചു. 2 കേസുകളില്‍ എതിര്‍ കക്ഷികള്‍ക്ക്‌ തീരുമാനമെടുക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചു. 15 പരാതികള്‍ കമ്മീഷനു ലഭിച്ചു. ലോട്ടറിതൊഴിലാളിയായ ടി. അഭിഷേകില്‍നിന്ന്‌ ഒന്നാം സമ്മാനത്തിന്‍െ്‌റ കമ്മീഷന്‍തുകയായ 24 ലക്ഷം രൂപ ഇടനിലക്കാരന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ആരോപണവിധേയനെതിരെ വാറണ്ട്‌ ഉറപ്പുവരുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. തൃശൂര്‍ സെന്‍്‌റ്‌ അലോഷ്യസ്‌ കോളജില്‍നിന്ന്‌ പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക്‌ മറ്റൊരു കോളജില്‍ പഠിക്കുന്നതുമായി ബന്ധപ്പെട്ട്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല നല്‍കിയ നിര്‍ദേശങ്ങളില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍ കോളജ്‌ അധികൃതരോട്‌ ആവശ്യപ്പെട്ടു. അദാലത്തില്‍ അംഗങ്ങളായ കെ.വി. രാജേഷ്‌,കെ. മണികണ്‌ഠന്‍, അബ്ദുള്ള നവാസ്‌ പി.കെ., അഡ്വ. ടി. മഹേഷ്‌, വിനില്‍, സെക്രട്ടറി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date