Skip to main content

ജില്ലയില്‍ ഇനി 30 ക്യാമ്പുകളിലായി 2322 പേര്‍

 

വെള്ളപ്പൊക്ക കെടുതിയെത്തുടര്‍ന്നു ജില്ലയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 2322 പേര്‍. ആകെ 30 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വെള്ളപ്പൊക്ക മേഖലകളില്‍നിന്നു ജലം ഇറങ്ങിത്തുടങ്ങിയതോടെ കൂടുതല്‍ ആളുകള്‍ ക്യാമ്പുകളില്‍നിന്നു വീടുകളിലേക്കു മടങ്ങി. വെള്ളക്കെട്ട് ഏറ്റവും കൂടുതല്‍ ബാധിച്ച തിരുവനന്തപുരം താലൂക്കില്‍ 12 ക്യാമ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചിറയിന്‍കീഴ് താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നെയ്യാറ്റിന്‍കരയില്‍ മൂന്നും കാട്ടാക്കട താലൂക്കില്‍ രണ്ടും ക്യാമ്പുകള്‍ ഉണ്ട്. നെടുമങ്ങാട് താലൂക്കില്‍ നാലു ക്യാമ്പുകളും വര്‍ക്കല താലൂക്കില്‍ രണ്ടു ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇതില്‍ വര്‍ക്കല ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ പത്തനംതിട്ടയിലെ പ്രളയത്തില്‍നിന്നു രക്ഷപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചവരില്‍ മൂന്നു പേരാണു താമസിക്കുന്നത്. മറ്റുള്ളവര്‍ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങിയിരുന്നു. എല്ലാ ക്യാമ്പുകളിലും ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും താലൂക്ക് ഓഫിസ് അധികൃതരുടെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്.
(പി.ആര്‍.പി. 2184/2018)

date