Skip to main content

ഡിജിറ്റല്‍ സര്‍വെ മൂന്നാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം  ഫെബ്രുവരി 14ന്

 എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സമാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വെ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  ഫെബ്രുവരി 14 രാവിലെ 10.30 ന്  ചിറക്കര ഇ.എ.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍   റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മൃഗ സംരക്ഷണം-ക്ഷീര വികസന വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി  എന്നിവര്‍ മുഖ്യാതിഥികളാകും.  സര്‍വെയും ഭൂരേഖയയും വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു പദ്ധതി വിശദീകരിക്കും. എം.എല്‍.എമാരായ  എം. മുകേഷ്,  ഡോ. സുജുത്ത് വിജയന്‍പിള്ള, ജി. എസ്. ജയലാല്‍, പി. എസ്. സുപാല്‍, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, പി. സി. വിഷ്ണുനാഥ്,  സി.ആര്‍ മഹേഷ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍, ജില്ലാകലക്ടര്‍ എന്‍.ദേവിദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കേരളത്തെ കൃത്യതയോടെയും ശാസ്ത്രീയമായും അളക്കുന്നതിനും  ഭാവി കേരളത്തിന്റെ വികസന  ആവശ്യങ്ങള്‍ക്കായി ഭൂവിവരങ്ങള്‍ ഉപയോഗപ്പെടു ത്തുന്നതിനുമായി ആരംഭിച്ച ഡിജിറ്റല്‍ റീ സര്‍വെ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. രണ്ടു ഘട്ടങ്ങളിലായി നടന്നു വരുന്ന ഡിജിറ്റല്‍ റീ സര്‍വെയില്‍ ഇതുവരെ ആറ് ലക്ഷം ഹെക്ടര്‍ ഭൂമിയലധികം അളന്നു കഴിഞ്ഞു. ഒന്നാം ഘട്ടത്തില്‍ സര്‍വെ ആരംഭിച്ച 200 വില്ലേജുകളിലെയും രണ്ടാം ഘട്ടത്തില്‍ സര്‍വെ ആരംഭിച്ച 203 വില്ലേജുകളിലെ 47 വില്ലേജുകളിലെയും സര്‍വെ ,പൂര്‍ത്തീകരിച്ച്, സര്‍വെ അതിരടയാള  നിയമത്തിലെ 9 (2) പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായി 44.54 ലക്ഷം ലാന്‍ഡ് പാര്‍സലുകളാണ് അളവ് പൂര്‍ത്തിയാക്കിയത്. റവന്യൂ, സര്‍വെ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന ഭൂസേവനങ്ങള്‍ സംയോജിപ്പിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി സംയോജിത പോര്‍ട്ടല്‍ രാജ്യത്തിന് തന്നെ മാതൃകയാണ്.
-

date