Skip to main content

ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്, രണ്ട് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലാ കളക്ടര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗം ചേര്‍ന്നു

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ നിലവില്‍ രണ്ട് കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കാന്‍ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. ഭാഷാ പ്രശ്‌നമുള്ള ഇടങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയില്‍ കൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു, വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് എ.രാജീവന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.എം മുസ്തഫ, ഹരീഷ് ബി നമ്പ്യാര്‍, ഹാരിസ് ചൂരി, പി.രമേശ്, കെ.എ മുഹമ്മദ് ഹനീഫ്, വി.രാജന്‍, കെ.വി രവീന്ദ്രന്‍, ഉമ്മര്‍ പാടലടുക്ക എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

date