Skip to main content

കോവിഡ് 19: ഗൃഹ നിരീക്ഷണം പാലിക്കുന്നുണ്ടണ്ടോ ? ജാഗ്രതയോടെ വാര്‍ഡു സമിതികള്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ തിരികെയെത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഷത്തില്‍ ജില്ലയില്‍ ജാഗ്രത കൂടുതല്‍ കര്‍ശനമാക്കുന്നു.  ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനും ബ്രേക്ക് ദ ചെയ്ന്‍  ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആരോഗ്യ സേനയും വാര്‍ഡുതല സമിതികളും സജ്ജം. ജില്ലയിലാകെ  1,084 ടീമുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടെയും വോളന്റിയര്‍മാരുടെയും ജനമൈത്രി പൊലീസിന്റെയും ആശ-ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. മൊത്തം 2,577 പേര്‍ അടങ്ങിയ വിവിധ  സംഘങ്ങള്‍ 11,803 വീടുകളാണ് ഇന്നലെ(മെയ് 30) മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും  ക്വാറന്റയിനിലുള്ള 6,267 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്‍കി. ഇതോടൊപ്പം ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, നാല് സ്‌ക്വാഡുകള്‍ എന്നിവയും സജീവമായിരുന്നു.
ഇതുവരെ 4,942 പേര്‍ക്ക് മാനസികാരോഗ്യ കൗണ്‍സലിംഗ് നല്‍കി. കൂടാതെ 18,023 കേസുകളില്‍ ടെലി കൗണ്‍സലിംഗ് പൂര്‍ത്തിയാക്കി. മലയാളികളുടെ മടങ്ങിവരവിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത വധിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1515/2020)
 

date