Skip to main content

കൊറോണ - നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു

 

 

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡി

ക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ

കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങളോടെ

ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഒരാളെക്കൂടി ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത്

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. നില

വിൽ 7 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉളളത്. രോഗ ലക്ഷണ

ങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 171

പേരിൽ 9 പേരെ 28 ദിവസം പൂർത്തിയായതിനാൽ നിരീക്ഷണ പട്ടികയിൽ

നിന്ന് ഒഴിവാക്കി. എന്നാൽ പുതിയതായി 16 പേരെ ഉൾപ്പെടുത്തി. നിലവിൽ

വീടുകളിൽ കഴിയുന്ന 179 പേരും ആശുപത്രികളിൽ ഉള്ള 7 പേരും ഉൾപ്പെടെ 186

പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് പരിശോധനയ്ക്കായി എടുത്ത ഒരു സാംപിൾ

ഉൾപ്പെടെ ആകെ 31 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിൽ 27

പേരുടെ റിസൾട്ടുകൾ ലഭിച്ചു. 26 എണ്ണം നെഗറ്റീവ് ആണ്.

കൊറോണയുമായി ബന്ധപ്പെട്ട് 5 പഞ്ചായത്ത് തല യോഗങ്ങൾ നടത്തി.

ജില്ലയിൽ 31 ഗ്രാമസഭകളിൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ആർദ്രമീ ആര്യാട് - കലവൂർ സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റുുഡിയോയിൽ നിന്നും

ആര്യാട് ബ്ലോക്കിലെ 14 സ്കൂളുകളിലെ 136 കുട്ടി ഡോക്ടർമാർക്ക് പരിശീലനം നൽകി.

ജനപ്രതിനിധികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശ അംഗൻവാടി പ്രവർത്തകർ,

തൊഴിലുറപ്പ് തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി

98 ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടി

യുടെ ഭാഗമായി തുറവൂർ താലൂക്ക് ആശുപത്രിയിൽ സ്ട്രീറ്റ് പ്ലേ നടത്തി. കൂടാതെ

നിരീക്ഷണത്തിലുള്ള 44 പേർക്ക് ടെലികൌൺസിലിംഗ് നടത്തി. കൊറോണയു

മായി ബന്ധപ്പെട്ട് 78 സ്കൂളുകളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി. ആലപ്പുഴ

കളക്ടറേറ്റ്, അമ്പലപ്പുഴ താലൂക്കാഫീസ്, ആർ.ആർ.ഓഫീസ് എന്നിവിടങ്ങളിലെ

ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ മാധ്യമ പ്രവർത്ത

കർക്കും പരിശീലന ക്ലാസ് നടത്തി. പൊതുജനങ്ങളുടെ അറിവിലേക്കായി 40286

നോട്ടീസുകളും 500 സ്റ്റിക്കർ പോസ്റ്ററുകളും തയ്യാറാക്കി വിതരണം ചെയ്തു. വിവിധ

തലങ്ങളിൽ വിവിധ മാർഗ്ഗങ്ങളിലൂടെ ശക്തമായി ബോധവൽക്കരണ പ്രവർത്തന

ങ്ങൾ നടന്നു വരുന്നു. സമൂഹമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി സൈബർ

സെല്ലിന്റെ നിരീക്ഷണത്തിലായതിനാൽ ഇന്ന് നിയമവിരുദ്ധമായ പ്രവർത്തന

ങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ജനങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശ

ങ്ങൾ കർശനമായി പാലിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടതാണ്.

 

 

date