Skip to main content

അനധികൃത ജലയാനങ്ങള്‍ കണ്ടെത്തി നിയമനടപടിയെടുക്കും

 

 

ആലപ്പുഴ: ആലപ്പുഴ വേമ്പനാട്ടു കായലില്‍ പാതിരാമണലിനു സമീപം വഞ്ചിവീട് തീപിടിച്ചു നശിച്ചതിനെ സംബന്ധിച്ച് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ ആലപ്പുഴ തുറുമുഖ ഓഫീസില്‍ യോഗം ചേര്‍ന്നു. യോഗ തീരുമാനമനുസരിച്ച് സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന  എല്ലാ അനധികൃത  ജലയാനങ്ങളും കണ്ടെത്തി അവയെ പിടിച്ചെടുത്ത് നിയമാനുസൃതം നശിപ്പിക്കുന്നതിന് തീരുമാനിച്ചു. അതിനാല്‍ ഫെബ്രുവരി 29നോ അതിന് മുമ്പോ എല്ലാ ജലയാനങ്ങളും കേരള ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍സ് 2010/ഭേദഗതി 2015ല്‍ അനുശാസിക്കുന്ന പ്രകാരം രജിസ്റ്റര്‍ ചെയ്ത് അവര്‍ക്കനുവദിച്ച പരിധിയില്‍ പ്രവര്‍ത്തിക്കണം. ഇതിനുവിരുദ്ധമായി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെയും, അനുവദിച്ച മേഖലയിലല്ലാതെയും പ്രവര്‍ത്തിക്കുന്ന ജലവാഹനങ്ങള്‍ക്കെതിരെ അവ നശിപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടി നിയമപരമായി സ്വീകരിക്കും. ഇത് സംബന്ധിച്ച നടപടികള്‍ സംസ്ഥാനത്തെ ആറു പോര്‍ട്ട് ഓഫ് രജിസ്ട്രികളുമായി ബന്ധപ്പെട്ട് സ്വീകരിക്കും. 

date